ഐഎഎസുകാര്‍ക്ക് വീണ്ടും കൂട്ടമാറ്റം, പുതിയ വയോജനക്ഷേമ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല ഡോ അരുൺ എസ് നായർക്ക്.


മൂന്നു ജില്ലാ കളക്ടർമാർ അടക്കം 36 ഐഎഎസുകാരെ സ്ഥലംമാറ്റി സർക്കാർ. മന്ത്രിമാരുടെ ആവശ്യങ്ങള്‍കൂടി അംഗീകരിച്ചാണ് നാലു മാസത്തോട് അടുക്കുന്ന യുഡിഎഫ് സർക്കാരിന്റെ ഐഎഎസ് ഉദ്യോഗസ്ഥരുടെ നാലാമത്തെ മാറ്റം.

ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്ന് വനം വകുപ്പ് ജോയിന്റ് സെക്രട്ടറിയായി മാറ്റി. കശുവണ്ടി വികസന കോർപറേഷൻ സ്പെഷ്യല്‍ ഓഫിസർ, കേരള അക്കാദമി ഫോർ സ്കില്‍ എക്സലൻസ് (കെയ്സ്) എംഡി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കി. അർജുൻ പാണ്ഡ്യനെ കൃഷി വകുപ്പ് ഡയറക്്ടറാക്കി. നിലവില്‍ കാസർഗോഡ് കളക്ടറായിരുന്നു. കേര ഡയറക്്ടർ, സഹകരണ രജിസ്ട്രാർ തുടങ്ങിയ അധിക ചുമതലകളും അദ്ദേഹം വഹിക്കും.

തിരുവനന്തപുരം കളക്്ടറായിരുന്ന അനുകുമാരിയെ ജിഎസ്ടി സ്പെഷല്‍ കമ്മീഷണറാക്കി. അരുണ് കെ. വിജയനാണ് പുതിയ പൊതു വിദ്യാഭ്യാസ ഡയറക്ടർ (ഡിജിഇ). എജ്യുക്കേഷൻ റിജുവനേഷൻ മിഷൻ ഡയറക്്ടറുടെ അധിക ചുമതലയും അരുണിനാണ്. ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. രേണുരാജിന് എൻഎച്ച്‌എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഇ ഹെല്‍ത്ത് എംഡി, കേരള മെഡിക്കല്‍ സർവീസസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ തുടങ്ങിയ അധിക ചുമതലകള്‍ നല്‍കി. കെ. ഇന്പശേഖറിനെ സംസ്ഥാന ലോട്ടറി ഡയറക്ടറാക്കി. സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ അധിക ചുമതല തുടരും. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ വകുപ്പ് ഡയറക്ടർ വി. വിഗ്നേശ്വരിക്ക് ദുരന്ത നിവാരണ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കി.

പൊതുമരാമത്ത് അഡീഷണല്‍ സെക്രട്ടറി വി.ആർ. വിനോദിന് കെഎസ്ടിപി പ്രോജക്‌ട് ഡയറക്ടറുടെ അധിക ചുമതല നല്‍കി. വ്യവസായ ഡയറക്്ടറായി സ്നേഹില്‍കുമാർ സിംഗിനെ നിയമിച്ചു. കെഎസ്‌ഐഡിസി, കെഎസ്‌ഐടിഐഎല്‍ മാനേജിംഗ് ഡയറക്്ടർമാരുടെ അധി ക ചുമതലയും അദ്ദേഹം വഹിക്കും.

Previous Post Next Post