ന്യൂ ഡൽഹി :പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനുള്ള 'പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അണ്‍ഫെയർ മീൻസ്) ഭേദഗതി ബില്‍, 2026'പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി.ലോക്സഭ നേരത്തേ പാസാക്കിയ ബില്ലിന് ഇന്നലെ രാജ്യസഭയും അംഗീകാരം നല്‍കി.
പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയശേഷമാണു രാജ്യസഭയില്‍ ബില്‍ പാസാക്കിയത്. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ബില്‍ നിയമമായി മാറും. പരീക്ഷാ ക്രമക്കേടുകളില്‍ പങ്കാളികളാകുന്നവർക്ക് പരമാവധി പത്തു വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്‍.ഉദ്യോഗാർഥികളെ തണുപ്പിക്കാൻ മാത്രമാണ് സർക്കാർ ഈ ഭേദഗതി കൊണ്ടുവന്നതെന്ന് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.