സ്ഥാനാർത്ഥി നിർണയത്തില്‍ സ്വയം ഔചിത്യം പാലിക്കണമെന്ന വിമർശനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരോക്ഷ പിന്തുണയുമായി മുതിർന്ന നേതാവ് ഇ പി ജയരാജൻ.
എല്ലാത്തിലും ചട്ടങ്ങളും നിയമവും ഉണ്ടെന്നും ബഹുജനങ്ങള്‍ക്കിടയിലാണ് പ്രവർത്തിക്കുന്നത് എന്ന ബോധം എല്ലാവരെയും നയിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു.
സ്ഥാനാർഥി നിർണയത്തില്‍ പ്രായം ഒരു പ്രശ്നം ആകരുതായിരുന്നു. ഇപ്പോള്‍ പലരും പ്രായം പ്രശ്നമായി ഉയർത്തികാട്ടുന്നു. രാഷ്ട്രീയക്കാരും ഫുട്ബോള്‍ താരങ്ങളെ പോലെ ആകുന്നു. രാഷ്ട്രീയത്തിലും പെർഫോമൻസ് ആകണം മാനദണ്ഡമെന്നും ഇ പി ജയരാജൻ പറഞ്ഞു.
എം എ ബേബിയുടെ വിമർശനം
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ ഭാര്യയും മുതിർന്ന നേതാവുമായ പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചായിരുന്നു എം എ ബേബിയുടെ വിമർശനം. തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് സ്വയം ഔചിത്യം പാലിക്കണമെന്നായിരുന്നു എം വി ഗോവിന്ദൻ്റെ പേരെടുത്ത് പറയാതെ ഉള്ള വിമർശനം.