പയ്യന്നൂരില്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ പരിപാടിക്ക് ചുമതലപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) അനീഷ് ജോര്‍ജ് ജീവനൊടുക്കിയത് ജോലി സമ്മര്‍ദം മൂലമാണെന്ന ആക്ഷേപം തള്ളി ജില്ലാ കലക്ടര്‍.
അനീഷിന്റെ മരണ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അനീഷ് തന്റെ ജോലി കൃത്യമായി ചെയതിട്ടുണ്ടെന്നും അരുണ്‍ കെ വിജയന്‍ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
1065 എന്യൂമറേഷന്‍ ഫോമുകള്‍ ആണ് അനീഷിന് നല്‍കിയത്. ഇനി 50 എണ്ണം മാത്രമാണ് വിതരണം ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നത്. കണക്കുകള്‍ പ്രകാരം 22.54 ശതമാനമാണ് ശേഷിക്കുന്നത്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഈ കണക്ക് പ്രവര്‍ത്തനം തൃപ്തികരമാണെന്നതിന്റെ തെളിവാണ്. ഏതെങ്കിലും തരത്തില്‍ സമ്മര്‍ദം ഉണ്ടാകാന്‍ സാധ്യതിയില്ല. രാവിലെ വിവരങ്ങള്‍ തേടിയ സൂപ്പര്‍ വൈസറോടും സഹായം ആവശ്യമില്ലെന്ന് ബിഎല്‍ഒ അറിയിച്ചിരുന്നതായും ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു എന്നാണ് വിവരം
കലക്ടറുടെ വിശദീകരണം പൂർണരൂപം-
പയ്യന്നൂർ നിയമസഭാമണ്ഡലത്തിലെ (LAC 006) 18-ാം നമ്ബർ ബൂത്തിലെ ബൂത്ത് ലെവല്‍ ഓഫീസർ (ബിഎല്‍ഒ) ശ്രീ. അനീഷ് ജോർജ് (45 വയസ്സ്) 16.11.2025 രാവിലെ വസതിയില്‍ അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍:
ആലപ്പടമ്ബ വില്ലേജില്‍ താമസിക്കുന്ന ശ്രീ. ജോർജിന്റെ മകനായ അനീഷ് ആലപ്പടമ്ബ, കുന്നരു യുപി സ്‌കൂളില്‍ ഓഫീസ് അറ്റൻഡന്റായി ജോലി ചെയ്തുവരികയായിരുന്നു. ബിഎല്‍ഒമാരായ അംഗൻവാടി അദ്ധ്യാപകരെ മാറ്റിനിയമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇദ്ദേഹം ബിഎല്‍ഒ ആയി നിയമിക്കപ്പെട്ടത് (ഇആർഒ പയ്യന്നൂർ ആൻഡ് ഡെപ്യൂട്ടി കലക്ടർ എല്‍ ആർ കണ്ണൂരിന്റെ 30.07.2025 ലെ DCKNR/2872/2025-B8 ഉത്തരവ് പ്രകാരം). തുടർന്ന് എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളില്‍ ഏർപ്പെട്ടുവന്നിരുന്നു. ഇദ്ദേഹത്തിന് ആവശ്യമായ പരിശീലനം നല്‍കുകയും 04.10.2025 മുതല്‍ സ്‌പെഷ്യല്‍ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) ജോലികള്‍ക്കായി വിന്യസിക്കുകയും ചെയ്തു. 16.11.2025 ന് രാവിലെ, അദ്ദേഹത്തെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും, തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
അദ്ദേഹത്തിന് നല്‍കിയിട്ടുള്ള ഉത്തരവാദിത്തങ്ങളുടെ ഭാഗമായി, പാർട്ട് 18 ലെ എന്യൂമറേഷൻ ഫോം വിതരണ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടുവരികയായിരുന്നു. ആകെ 1065 എണ്ണം ഫോറങ്ങള്‍ വിതരണം ചെയ്യുന്നതിന് അദ്ദേഹത്തിന് നല്‍കിയിരുന്നു, അതില്‍ 825 എണ്ണം വിതരണം ചെയ്തു, 240 ഫോമുകള്‍ ശേഷിക്കുന്നു, നവംബർ 16ന് രാവിലെ പരിശോധിച്ചപ്പോള്‍, ബാക്കിയുള്ള ഫോമുകള്‍ ഇതിനകം വിതരണം ചെയ്തിരുന്നുവെങ്കിലും പോർട്ടലില്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ലാത്തതിനാല്‍, ബിഎല്‍ഒ വിതരണത്തിനായി 50 ഫോമുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ഇആർഒ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . അതിനാല്‍, ഈ ബൂത്തിലെ ഫോറം വിതരണ ജോലികള്‍ തൃപ്തികരമായ തലത്തില്‍ പുരോഗമിക്കുകയായിരുന്നു. ജില്ലയിലെ എല്ലാ ബി.എല്‍.ഒ മാർക്കും എസ്‌ഐആർ ചുമതലകള്‍ പൂർത്തിയാക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് ജില്ലാ ഇലക്ഷൻ വിഭാഗം ഉറപ്പാക്കിയിരുന്നു.
ഫീല്‍ഡ് തലത്തിലുള്ള എന്യൂമറേഷൻ ഫോം വിതരണ പ്രവർത്തനങ്ങള്‍ സുഗമമാക്കുന്നതിനായി റവന്യു വിഭാഗത്തില്‍ നിന്നും ഉദ്യോഗസ്ഥരെ ആവശ്യമായ സ്ഥലങ്ങളില്‍ വിന്യസിക്കുകയും വാഹന സൗകര്യം ആവശ്യമായ സ്ഥലത്ത് ആയത് ലഭ്യമാക്കുകയും ചെയ്തിരുന്നു. 15.11.2025 ന്, ഇലക്ടറല്‍ രജിസ്‌ട്രേഷൻ ഓഫീസറുടെ നിർദ്ദേശപ്രകാരം ഫോമുകള്‍ വിതരണം ചെയ്യുന്നതില്‍ ബിഎല്‍ഒയെ സഹായിക്കാൻ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, ശ്രീ പ്രദീപൻ, ശ്രീ. അനീഷ് ജോർജ്ജിനൊപ്പം പോയിരുന്നു. വൈകുന്നേരം വരെ ഇദ്ദേഹത്തിനൊപ്പം കൃത്യനിർവ്വഹണത്തില്‍ ഏർപെട്ടിരുന്ന ബി.എല്‍.ഒക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടായതായി വിഎഫ്‌എ റിപ്പോർട്ട് ചെയ്തിട്ടുള്ളതല്ല.
2025 നവംബർ 16 ന് രാവിലെ 8:00 മണിയോടെ, ജില്ലാതല എന്യൂമറേഷൻ ഫോം വിതരണ ശരാശരി 87.28% ആയിരുന്നു, സംസ്ഥാന ശരാശരി 91.26% ആയിരുന്നു. പയ്യന്നൂർ നിയോജകമണ്ഡലം അതേ സമയം 84.03% പുരോഗതി രേഖപ്പെടുത്തി. ഏകദേശം 22.54% ശേഷിക്കുന്ന ജോലിഭാരമുള്ള ഈ പ്രത്യേക ബിഎല്‍ഒയുടെ പ്രകടനം മണ്ഡല, ജില്ലാതല പ്രവർത്തനങ്ങള്‍ക്ക് ആനുപാതികമായിരുന്നു. തല്‍ഫലമായി, അദ്ദേഹത്തിന് പ്രത്യേക അവലോകനമോ നിർദ്ദേശമോ, സമ്മർദ്ദമോ നല്‍കിയിട്ടില്ല, കൂടാതെ ജില്ലയിലുടനീളം ഏകീകൃതമായി പിന്തുടരുന്ന സ്ഥിരമായ വേഗതയില്‍ തന്റെ ജോലി തുടരാൻ അദ്ദേഹത്തെ അനുവദിക്കുകയാണുണ്ടായത്.
സംഭവം നടന്ന ദിവസം, രാവിലെ 8.45 ഓടെ, ബാക്കിയുള്ള 240 ഫോമുകള്‍ പൂരിപ്പിക്കുന്നതിന് സഹായം ആവശ്യമുണ്ടോ എന്ന് അന്വേഷിക്കാൻ ബൂത്ത് ലെവല്‍ സൂപ്പർവൈസർ ശ്രീമതി. ഷീജ ബിഎല്‍ഒയെ ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്. ശേഷിക്കുന്ന ജോലികള്‍ താൻ തന്നെ പൂർത്തിയാക്കുമെന്നും സഹായം ആവശ്യമില്ലെന്നും ബിഎല്‍ഒ വ്യക്തമായി പ്രസ്താവിച്ചു. ദൈനംദിന അവലോകനത്തിന്റെ ഭാഗമായി മാത്രമാണ് ബി.എല്‍.ഒ യെ ഫോണില്‍ ബന്ധപ്പെട്ടതെന്നും ആയതിന് യാതൊരുവിധ ജോലിസമ്മർദ്ദവും ഉണ്ടായിട്ടുള്ളതായി കാണുന്നില്ല.
പെരിങ്ങോം പോലീസിന്റെയും (ക്രൈം നമ്ബർ 840/25, യു/എസ് 194 ബിഎൻഎസ്‌എസ് - അസ്വാഭാവിക മരണം) പയ്യന്നൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെയും പ്രാഥമിക കണ്ടെത്തലുകള്‍ പ്രകാരം, ബാഹ്യ പരിക്കുകളോ, സംശയാസ്പദമായ സാഹചര്യങ്ങളോ സംഭവസ്ഥലത്ത് കണ്ടെത്തിയിട്ടില്ല. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല.
ഔദ്യോഗിക പരിശോധനയില്‍, ബിഎല്‍ഒ തന്റെ കർത്തവ്യങ്ങള്‍ ഫലപ്രദമായി നിർവഹിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ബൂത്തിലെ ഫോറം വിതരണ പുരോഗതി ജില്ലാതല പാറ്റേണുകളുമായി യോജിച്ചിട്ടുണ്ടെന്നും വീണ്ടും സ്ഥിരീകരിക്കുന്നു. എല്ലാ നിർബന്ധിത ആശയവിനിമയ പ്രോട്ടോക്കോളുകളും പാലിച്ചിട്ടുണ്ട്. ആവശ്യമായ ലോജിസ്റ്റിക്കല്‍ സിസ്റ്റം ജീവനക്കാരുടെ വിന്യാസം, വാഹന ലഭ്യത, ഫീല്‍ഡ് പിന്തുണ എന്നിവ പൂർണ്ണമായും നല്‍കിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ ഭരണപരമായ വീഴ്ചകളോ, മേല്‍നോട്ട പ്രശ്‌നങ്ങളോ, പിന്തുണാ സംവിധാനങ്ങളിലെ പോരായ്മകളോ കണ്ടെത്തിയിട്ടില്ല. ഫോണ്‍ രേഖകളുടെയും ഔദ്യോഗിക ഇടപെടലുകളുടെയും പരിശോധനയില്‍, സംഭവ ദിവസമോ അതിനു മുമ്ബോ ഒരു ഉദ്യോഗസ്ഥനും സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും, ഭീഷണിപ്പെടുത്തുന്ന സ്വഭാവമുള്ള നിർദ്ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും അല്ലെങ്കില്‍ പ്രസ്തുത സംഭവത്തിന് കാരണമായേക്കാവുന്ന ഏതെങ്കിലും ആശയവിനിമയത്തില്‍ ഏർപ്പെട്ടിട്ടില്ലെന്നും സ്ഥിരീകരിക്കുന്നു. വ്യക്തിപരമായ സമ്മർദ്ദത്തിനുള്ള സാധ്യത പരിശോധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, ഇതുവരെ ഒരു കൃത്യമായ നിഗമനത്തിലെത്തിയിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണ്.
പോലീസിലൂടെയും ഭരണപരമായ അന്വേഷണങ്ങളിലൂടെയും നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളും ബിഎല്‍ഒയുടെ മരണവും തമ്മില്‍ വ്യക്തമായ ബന്ധം സ്ഥാപിക്കപ്പെട്ടിട്ടില്ല.
ശ്രീ. അനീഷ് ജോർജിന്റെ വിയോഗത്തില്‍ ജില്ലാ ഭരണകൂടം ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. ബൂത്ത് ലെവല്‍ ഓഫീസർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സമർപ്പിത സേവനത്തെയും ജനാധിപത്യ പ്രക്രിയയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളെയും ബഹുമാനപൂർവ്വം അംഗീകരിക്കുകയും ചെയ്യുന്നു. അത്തരമൊരു നഷ്ടം നികത്താൻ ഒരു നടപടിക്കും കഴിയില്ലെങ്കിലും, ദുഃഖത്തിന്റെ ഈ സമയത്ത് കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കും, കൂടാതെ ബാധകമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായി അർഹമായ എല്ലാ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും മുൻഗണനാക്രമത്തില്‍ നടപ്പിലാക്കുകയും വേഗത്തില്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ഇന്ന് രാവിലെ 11 മണിയോടെയാണ് ഏറ്റുകുടുക്കയിലെ വീട്ടിലെ കിടപ്പുമുറിയില്‍ അനീഷിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുന്നരു യുപി സ്‌കൂള്‍ പ്യൂണ്‍ ആണ് അനീഷ്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അനീഷ് ജോലി സമ്മര്‍ദത്തില്‍ ആയിരുന്നുവെന്നാണ് കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ആക്ഷേപം.
അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച സംസ്ഥാനത്ത് ബി എല്‍ ഓ മാര്‍ ജോലിയില്‍ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. . ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സിന്റെയും അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.