സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ സംഘർഷത്തില്‍ കലാശിച്ചതോടെ ലഡാക്ക് അതീവ ജാഗ്രതയിലാണ്. സംഘര്‍ഷത്തില്‍ കേന്ദ്ര സർക്കാർ ഗൂഢാലോചന വാദം ആവർത്തിക്കുകയാണ്.
സംഘർഷം പൊട്ടിപ്പുറപ്പെട്ടത് കേന്ദ്രവുമായി ചർച്ച നടക്കാനിരിക്കേയാണ്. ഒക്ടോബർ 6 ന് ചർച്ച നിശ്ചയിച്ചിരുന്നു. സോനം വാങ് ചുക്കിന്‍റെ സമരവും പ്രസംഗങ്ങളുമാണ് സംഘർഷം ആളിക്കത്തിച്ചത് എന്നാണ് ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തുന്നത്.സോനം വാങ്ചുക്കിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന ആരോപണവും ഉണ്ട്. കല്ലേറിനും, സംഘർത്തിനും ആഹ്വാനം നല്‍കും വിധം കോണ്‍ഗ്രസ് നേതാക്കള്‍ പെരുമാറി എന്നുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
എന്നാല്‍, സംഘര്‍ഷത്തില്‍ രാഷ്ട്രീയപാർട്ടികളുടെ ഇടപെടലില്ലെന്നാണ് സോനം വാങ്ചുക്ക് പറയുന്നത്. സംഘർഷം രൂക്ഷമാകാതിരിക്കാനാണ് നിരാഹാരം അവസാനിപ്പിച്ചതെന്നും വാങ്ചുക്ക് പ്രതികരിച്ചു. സംഘര്‍ഷത്തില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്. ലേ അടക്കമുള്ള സ്ഥലങ്ങളില്‍ കർഫ്യൂ തുടരുകയാണ്. പ്രധാനപ്പെട്ട സ്ഥലങ്ങള്‍ എല്ലാം കർശന പൊലീസ് വലയത്തിലാണ്. സിആർപിഎഫിന്റെ അടക്കം അധികസേനയെ സുരക്ഷാ കാര്യങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ പ്രശ്നങ്ങള്‍ ലഡാക്കില്‍ ഉണ്ടാകാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.