സൈക്കോ ദമ്ബതികള്‍ ! യുവാവിന്റെ ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലറടിച്ചു, നഖത്തിനിടയില്‍ സൂചികയറ്റി, പീഡനദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ആസ്വദിക്കും; യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി ക്രൂരമര്‍ദ്ദനം
യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി അതിക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ ദമ്ബതികള്‍ അറസ്റ്റില്‍. ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് പീഡനത്തിനിരയായത്.
യുവാക്കളുടെ ജനേന്ദ്രിയത്തില്‍ സ്റ്റാപ്ലർ അടിക്കുകയും കെട്ടിത്തൂക്കി മർദ്ദിക്കുകയും ചെയ്തതായാണ് പരാതി. സംഭവത്തില്‍ ചരല്‍ക്കുന്ന സ്വദേശികളായ ജയേഷിനെയും ഭാര്യ രശ്മിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവോണ ദിവസമാണ് പത്തനംതിട്ട സ്വദേശിയായ യുവാവ് ക്രൂരപീഡനത്തിനിരയായത്. ജയേഷും യുവാവും സുഹൃത്തുക്കളായിരുന്നു. ഓണത്തിന് സദ്യ കഴിക്കാനാണ് യുവാവിനെ പ്രതികള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പിന്നീട് കൊടുംക്രൂരതയാണ് യുവാവിന് നേരിടേണ്ടിവന്നത്.
സെപ്റ്റംബർ ഒന്നിനാണ് ആലപ്പുഴ സ്വദേശിയായ യുവാവ് ദമ്ബതികളുടെ ക്രൂരമർദ്ദനത്തിനിരയായത്. രശ്മിയുമായി സൗഹൃദത്തിലുള്ള യുവാക്കളെ പ്രണയം നടിച്ച് വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. പിന്നാലെ വിവസ്ത്രനാക്കി യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന തരത്തില്‍ അഭിനയിപ്പിച്ച് ദൃശ്യങ്ങള്‍ പകർത്തി. തുടർന്ന് യുവാവിന്റെ കൈകള്‍ കെട്ടുകയും കെട്ടിത്തൂക്കി മർദ്ദിക്കുകയും ചെയ്തു.
ദമ്ബതികള്‍ സൈക്കോ മാനസികനിലയിലുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. യുവാക്കളുടെ സ്വകാര്യഭാഗങ്ങളില്‍ മർദ്ദിക്കുകയും നഖത്തിനടിയില്‍ മൊട്ടുസൂചി കുത്തിയിറക്കി വേദനിപ്പിക്കുകയും ചെയ്തുവെന്ന് യുവാവ് മൊഴിനല്‍കിയിട്ടുണ്ട്. പണം തട്ടാനുള്ള ശ്രമം മാത്രമല്ലെന്നും ദമ്ബതികള്‍ ആഭിചാരപ്രവർത്തനങ്ങള്‍ നടത്താറുണ്ടെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.