ഡേറ്റിങ്ങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ ആക്രമിച്ച്‌ പണം തട്ടാൻ ശ്രമം ആറംഗ സംഘം പിടിയില്‍.

കൊച്ചി :ഡേറ്റിങ്ങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി മർദ്ദിച്ച്‌ വീഡിയോ പകർത്തി പണം തട്ടാൻ ശ്രമിച്ച ആറംഗ സംഘം പിടിയില്‍.കോഴിക്കോട് കല്ലായി പൂച്ചങ്ങല്‍ വീട്ടില്‍ അജ്മല്‍ (23),മലപ്പുറം മമ്ബാട് നിലമ്ബൂർ കീരിയത്തു വീട്ടില്‍ ഫർഹാൻ(23),മലപ്പുറം നിലമ്ബൂർ അരിവക്കോട് മേലേപുത്തൻവീട്ടില്‍ അനന്ദു(22),മലപ്പുറം എടക്കര കാർക്കുയില്‍ വീട്ടില്‍ മുഹമ്മദ് ഷിബിനു സാലി (23), കണ്ണൂർ കുഴിവച്ചല്‍ അടിയോട് വീട്ടില്‍ റയസ് (26),കണ്ണൂർ മട്ടന്നൂർ ഫാത്തിമ മൻസില്‍ സമദ് (27)എന്നിവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്.ഇടപ്പള്ളി സ്വദേശിയായ യുവാവിനെ സ്വകാര്യ ഡേറ്റിംഗ് ആപ്പ് വഴി പ്രതികള്‍ താമസിച്ചിരുന്ന പടമുഗള്‍ തൊട്ടിയമ്ബലത്തിന് സമീപമുള്ള ഹോസ്റ്റലിലേക്ക് ബുധനാഴ്ച രാത്രിയില്‍ വിളിച്ചു വരുത്തി മർദ്ദിക്കുകയും അമ്ബതിനായിരം രൂപ വില വരുന്ന ഫോണ്‍ കൈക്കലാക്കുകയും ചെയ്തു.

തുടർന്ന് യുവാവിനെ കൊണ്ടു താൻ സ്വവർഗാനുരാഗിയാണെന്ന് പറയുന്ന വീഡിയോ പകർത്തുകയുമായിരുന്നു.ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങളും ഫോണിലെ മറ്റു കാര്യങ്ങളും വാട്സ് ആപ് വഴി പ്രചരിപ്പിക്കുമെന്ന് യുവാവിനോട് ആറംഗ സംഘം ഭീഷണി മുഴക്കി.പണം നല്‍കാം എന്ന് സമ്മതിച്ച യുവാവിനെ പ്രതികള്‍ വിട്ടയച്ചു.പണം പ്രതീക്ഷിച്ച്‌ പ്രതികള്‍ ഹോസ്റ്റലില്‍ തന്നെ താമസം തുടർന്നു.വീട്ടിലെത്തിയ യുവാവ് അച്ഛനോട് കാര്യങ്ങള്‍ പറഞ്ഞതിനെ തുടർന്ന് യുവാവിന്റെ കുടുംബം തൃക്കാക്കര അസി. പി വി ബേബിക്ക് പരാതി നല്‍കുകയായിരുന്നു.തൃക്കാക്കര പോലീസ് പടമുഗള്‍ ഭാഗത്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സഞ്ചരിച്ച ഐ 20 കാർ കണ്ടത്തി. തുടർന്ന് സമീപത്തെ ഹോസ്റ്റലില്‍ നിന്നും ആറ് പ്രതികളെയും പോലീസ് കണ്ടത്തി

പിടികൂടി.സമീപത്തെ ഹോസ്റ്റലില്‍ കഴിഞ്ഞ മൂന്നു ദിവസമായി ആറ് പ്രതികളും താമസിച്ചു വരികയായിരുന്നു.പ്രതികളില്‍ നിന്നും 10 മൊബൈല്‍ ഫോണുകളും ഒരു ലാപ്ടോപ്പും പിടിച്ചെടുത്തു.ഇവരുടെ നേതൃത്വത്തില്‍ ഇത്തരം തട്ടിപ്പുകള്‍ ഇതിനു മുമ്ബു നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. തൃക്കാക്കര സി.ഐ എ കെ സുധീറിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ വി.ബി അനസ്, വി.ജി ബൈജു, സീനിയർ സിവില്‍ പോലീസ് ഓഫീസറൻമാരായ സിനാജ് , സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Previous Post Next Post