വയനാട് : നാടിനെ ഒന്നാകെ നടുക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച, തിരിച്ചറിയാൻ കഴിയാത്തവർക്ക് പുത്തുമലയില്‍ അന്ത്യവിശ്രമം.
ഹാരിസണ്‍ പ്ലാന്റേഷൻ ഭൂമിയില്‍ അടുത്തടുത്ത് കുഴികളെടുത്താണ് സംസ്കാരം നടത്തുന്നത്. സർവമത പ്രാർത്ഥനയോടെയാണ് സംസ്കാര ചടങ്ങുകള്‍ നടത്തുക. നിലവില്‍ 32 കുഴികള്‍ ഒരുക്കിയിട്ടുണ്ട്. പുത്തുമലയില്‍ മുൻപ് ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്താണ് കൂട്ട സംസ്കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.
അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 369 ആയി ഉയർന്നു. 206 പേരെയാണ് കണ്ടെത്താനുള്ളത്. തെരച്ചില്‍ ആറാം ദിനം പിന്നിടുമ്ബോള്‍ ഇന്ന് ആറ് മേഖലകളിലായി നടത്തിയ ദൗത്യത്തില്‍ ആയിരത്തിലധികം രക്ഷാപ്രവർത്തകർ പങ്കെടുത്തു. ചാലിയാറിലും മുണ്ടേരി ഉള്‍വനത്തിലും ഇന്ന് നടത്തിയ തെരച്ചിലില്‍ ഒരു മൃതദേഹവും ഏഴ് ശരീരഭാഗങ്ങളും കണ്ടെത്തി. ചാലിയാറില്‍ നിന്ന് ഇതുവരെ 213 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 74 മൃതദേഹങ്ങളും 139 ശരീരഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടും.