ദോശ നല്‍കാൻ വൈകി; തട്ടുകട തല്ലിത്തകര്‍ത്തു, ദമ്പതികളെ ആക്രമിച്ചു: രണ്ടുപേര്‍ അറസ്റ്റില്‍.

ദോശ നൽകാൻ വൈകി. ചായക്കട അടിച്ചുതകർത്തു.  
ശാസ്താംകോട്ട ചക്കുവള്ളി - പുതിയകാവ് പ്രധാന പാതയോരത്തെ ശൂരനാട് കോയിക്കൽ ചന്തയിലാണ് സംഭവം നടന്നത്

ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലെമുറി അബിൻ ഭവനത്തിൽ അജി (46), അശ്വതി  ഭവനത്തിൽ രമേശൻ (44) എന്നിവരെ സംഭവവുമായി  ബന്ധപ്പെട്ട് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു.

കടയിൽ ദോശ കഴിച്ചുകൊണ്ടിരുന്ന പ്രതികൾ വീണ്ടും ദോശ ആവശ്യപ്പെട്ടെങ്കിലും നൽകാൻ വൈകിയതിനെ തുടർന്ന് വാക്കേറ്റവും തുടർന്ന് ആക്രമണവുമുണ്ടാകുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കടയുടമ മനാഫിനെയും ഭാര്യ സീനത്തിനെയും ആക്രമിച്ച പ്രതികൾ കടയിലെ ഗ്ലാസ് അലമാരകളും മറ്റ് സാധനങ്ങളും അടിച്ചുതകർത്തു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ സംഘർഷമുണ്ടായി. 
ഇതിനിടയിൽ അജി മറിഞ്ഞുവീണ് തലയ്ക്ക് പരിക്കേറ്റു. തുടർന്ന് പ്രദേശവാസികൾ ഇയാളെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ രമേശനെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി.
Previous Post Next Post