സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. പുതിയ ഡി.ജി.പിയായി എസ്.ശ്രീജിത്തിനെ നിയമിച്ച് ഉത്തരവിറക്കി സർക്കാർ.
ഫയർഫോഴ്സ് പുതിയ മേധാവിയായി ബല്‍റാം കുമാർ ഉപാധ്യായയും, ബെവ്കോ എംഡിയായി യോഗേഷ് ഗുപ്തയും ചുമതല ഏറ്റെടുത്തേക്കും. ഇരുവരുടെയും നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങിയേക്കുമെന്നാണ് വിവരം.
നിലവില്‍ ജയില്‍ വകുപ്പ് മേധാവിയാണ് എസ്.ശ്രീജിത്ത്. എഡിജിപി എം.ആർ അജിത്കുമാറിന് സസ്പെൻഷൻ ലഭിച്ചതിനെ തുടർന്നാണ് പട്ടികയില്‍ തൊട്ടുപിന്നിലുണ്ടായിരുന്ന ശ്രീജിത്തിന് മുൻഗണന ലഭിച്ചത്. ഡിജിപി റാങ്കിലേക്ക് പരിഗണിക്കപ്പെടുമായിരുന്ന അജിത്കുമാർ സസ്പെൻഷനിലായതും, സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ട്രിബ്യൂണല്‍ വിസമ്മതിച്ചതും ഇദ്ദേഹത്തിന് തിരിച്ചടിയാവുകയായിരുന്നു.
അതേസമയം, ഡിജിപി റാങ്കില്‍ നിന്ന് നിതിൻ അഗർവാള്‍ വിരമിച്ച ഒഴിവിലേക്ക് ബല്‍റാം കുമാർ ഉപാധ്യായയെ പുതിയ ഫയർഫോഴ്സ് മേധാവിയായും നിയമിച്ചേക്കും. എം.ആർ അജിത്കുമാറിനെ സസ്പെൻഡ് ചെയ്തതിനെ തുടർന്ന് ഒഴിവുവന്ന ബെവ്കോ എംഡി പദവിയിലേക്കാണ് യോഗേഷ് ഗുപ്തയെ നിയമിക്കാനൊരുങ്ങുന്നത്.