'അതു വ്യാജഗര്‍ഭം; ഇത്തരം കഥകളുമായി ഒരുത്തിയും വരരുത്, എല്ലാ തെളിവും എന്‍റെ കൈയിലുണ്ട്': അഡ്വ. ദീപ ജോസഫ്.


രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ഉയർന്ന ആരോപണങ്ങളെ തള്ളിയും ആരോപണം ഉന്നയിച്ചവർക്കെതിരേ കടുത്ത വിമർശനവുമായി അഡ്വ.ദീപ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് കുറിപ്പിന്റെ ചുരുക്കരൂപം ഇങ്ങനെ:

സത്യങ്ങള്‍ ഒരിക്കലും മറഞ്ഞിരിക്കില്ല. കള്ളങ്ങള്‍ എന്നെന്നും സംരക്ഷിക്കപ്പെടുകയും ഇല്ല.

ഇനി ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർഥ ഇരയ്ക്കു നീതി കിട്ടാതെ പോകുന്നു..

കേരളത്തിലെ പ്രിയപ്പെട്ടവരെ... ലോകമെമ്ബാടും ഉള്ള മലയാളികളെ.... നിങ്ങള്‍ കേട്ടതെല്ലാം വിശ്വസിക്കരുത്... കാരണം അതൊന്നും സത്യമല്ല.. വാർത്തകള്‍ സൃഷ്ടിക്കുക എന്നു മാത്രമേ മാധ്യമങ്ങള്‍ ചെയ്യുന്നുള്ളൂ.. അതില്‍ സത്യത്തിന്റെ കണിക ഉണ്ടോ എന്നു നോക്കാൻ സൂക്ഷ്മ ദർശിനി വേണ്ടി വരും..

ഞാൻ ദീപാ ജോസഫ്, ഡല്‍ഹിയില്‍നിന്നു കുറിക്കുന്നു.. സുപ്രിം കോടതിയില്‍ മാത്രമല്ല കേരളത്തിലും പ്രാക്റ്റീസ് ചെയ്യാറുണ്ട്. ഞാനൊരു ഭാര്യയാണ്.. എന്റെ ഭർത്താവ് മനോജ് മാത്യു. 21 വയസുള്ള മകൻ ഉണ്ട്. നിയമം മാത്രമല്ല ജാമിയയില്‍നിന്നു പൊളിറ്റിക്കല്‍ സയൻസില്‍ പോസ്റ്റ് ഗ്രേഡ്വേഷനും അതില്‍തന്നെ ഗവേഷണവും കഴിഞ്ഞ് അവാർഡ് പ്രതീക്ഷിക്കുന്നു.

ഇനി എന്തിനാണ് ഞാൻ എന്നെ കുറിച്ചു പറഞ്ഞത് എന്നല്ലേ... ചിലർക്കു സംശയം... എന്റെ ഡിഗ്രി വ്യാജമാണോ? ഞാൻ കോടതിയിലേക്കു തന്നെയാണോ പോകുന്നത്.. എന്നെ ആരാണ് വക്കീല്‍ ആക്കിയത്? അവർക്കു വേണ്ടിയാണു അവർക്കു വേണ്ടി മാത്രമാണ് ഇത്രയും പറഞ്ഞത്. ഇനിയും കൂടുതല്‍ അറിയാൻ ആഗ്രഹമുള്ളവർ ചോദിച്ചാല്‍ മതി പറഞ്ഞു തരാം..

അറിയാൻ മേലാത്തവർക്കും മനഃപൂർവം എന്നെ എയറില്‍ ആക്കാൻ ശ്രമിക്കുന്നവർക്കും വേണ്ടി പറഞ്ഞു എന്ന് മാത്രം.. കാരണം എന്റെ ജന്മം തന്നെ സത്യത്തിനും നീതിക്കും വേണ്ടി ആണെന്ന് ഞാൻ തിരിച്ചറിയുന്നു...
നീതി കിട്ടാതായാല്‍ നീ തീ ആകണം എന്നാണ് ഞാൻ പറയാറ്.. ഇന്നലെ ഞാൻ എഫ്ബിയില്‍ ചോദിച്ചു ഞാൻ ഒരു മഹാ സത്യം വിളിച്ചു പറയട്ടെ എന്ന്..

ആ സത്യം പറയാൻ ആഗ്രഹിക്കുന്നു...ഒരു അഭിഭാഷകൻ/ അഭിഭാഷക എന്നും സത്യത്തിന്റെ കാവലാള്‍ ആണ്. മറച്ചു വച്ച സത്യം തേടി അവർ ഏത് അറ്റം വരെയും പോകും.. സത്യം എന്താണെന്ന് ഉറപ്പാകും വരെ അവരുടെ യാത്ര തുടരും..

എന്റെ സത്യം തേടിയുള്ള യാത്ര അവസാനിച്ചു. ഞാൻ സത്യം വെളിപ്പെടുത്താൻ പോകുന്നു. മീഡിയയില്‍ സത്യം ഇല്ല എന്ന സത്യവും ഇതോടെ തെളിയുന്നു.

നന്ദനം സിനിമയില്‍ നവ്യ പറയുന്നുണ്ട്.. ഞാൻ കണ്ടു.. ഞാൻ മാത്രമേ കണ്ടുള്ളു എന്ന്.. ഇതുപോലെ തന്റെ ഫേസ്ബുക്കിലും വാർത്തകളിലും റേറ്റിംഗ് കൂട്ടാൻ പേരിന് ഒരു മാധ്യമ പ്രവർത്തക അങ്ങേയറ്റം ശ്രമിക്കുന്നത് നിങ്ങള്‍ കണ്ടുകാണും.. കേട്ടു കാണും.. അവരോടു ചോദിക്കട്ടെ...

സഹോദരി.. ആരെയാണ് നിങ്ങള്‍ ഇര എന്നു പറയുന്നത്? ഇര എന്നാല്‍, എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്? സത്യത്തില്‍ ഇര എന്നാല്‍ എന്താണെന്നു നിങ്ങള്‍ക്ക് അറിയുമോ? ഒരു യഥാർഥ ഇരയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

രാഹുല്‍ നിന്റെ ജീവിതം ഒരു നേതാവിനു യോജിച്ചത് ആയിരുന്നില്ല എന്നു ഞാൻ തീർത്തു പറയുന്നു. ചെറുപ്പക്കാരുടെ ചില്ലറ അസ്കിതകള്‍ നിന്നെ ബാധിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇക്കഴിഞ്ഞ നാളില്‍ നീ അനുഭവിച്ചത്. ജീവിതത്തെ തിരുത്തുക.. ഒരു നല്ല നേതാവ് ആകുക. അഴകുള്ള ചക്കയില്‍ ചുള ഉണ്ടാവില്ല എന്ന് ഏറ്റവും നന്നായി അറിഞ്ഞത് നീയാവും രാഹുല്‍. എന്റെ ഒരു കുഞ്ഞ് സഹോദരൻ അവാനുള്ള പ്രായമേ നിനക്കുള്ളു. അതുകൊണ്ട് ചെറിയ വലിയ ഉപദേശമായി കരുതിയാല്‍ മതി.

ഇനിയും മീഡിയ രാഹുലിനെ പ്രതികൂട്ടില്‍ നിർത്തിയാല്‍ നിങ്ങള്‍ ഒന്നുമറിയാതെ ഇര എന്നു വിശേഷിപ്പിക്കുന്നവളുടെ മുഴുവൻ ചരിത്രവും എനിക്കു ലോകത്തോടു പറയേണ്ടി വരും. സത്യത്തില്‍ അവള്‍ക്കു പരാതി ഇല്ല. ഉണ്ടാവില്ല കാരണം അവള്‍ വിവാഹിതയാണ്. മാധ്യമ പ്രവർത്തകയായി ഇന്നലെയും ഇന്നും നാളെയും ജോലി ചെയ്യുന്നു.. ചെയ്യും..

അവള്‍ ഒരു വർഷത്തില്‍ ഏറെയായി വിവാഹിതയാണ്.. സത്യത്തില്‍ ഇര അവളെ കെട്ടിയ ആ പാവം ചെക്കനാണ്. ഒന്നും ഇല്ലാത്ത ബ്രോക്കണ്‍ ഫാമിലിയില്‍നിന്നു ലക്ഷങ്ങള്‍ മുടക്കി കല്യാണം കഴിച്ചു ചതിക്കപ്പെട്ട ആ പാവം പയ്യനാണ് ഇര. ഫോട്ടോ സഹിതം തെളിവുകള്‍ ഉണ്ട്.

കൂടാതെ ഇവള്‍ മാർക്സിസ്റ്റ് പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്നു മാത്രമല്ല ചാനല്‍ സ്വന്തമായുള്ള പാർട്ടിയുടെ സ്വന്തം മോളാണ്. ഇനി പറ ഇര ആരാണ്?

സിപിഐ/സിപിഎം കൊണ്ടു പിടിച്ചിളകാൻ അവർക്കു അമ്ബലം വിഴുങ്ങിയ കഥകള്‍ മൂടി വയ്ക്കണം. കേരളത്തില്‍ നടക്കുന്ന അഴിമതി ഒന്ന് മൂടി വയ്ക്കണം. ഭരണ നിഷ്ക്രിയത്വം ഒന്ന് മൂടി പിടിക്കണം എന്നൊക്കെ മാത്രമേ ഉള്ളൂ.

എന്നാല്‍, കോണ്‍ഗ്രസിന്റെ ഉദ്ദേശം എന്താണ്. തലയ്ക്കു മീതെ വളർന്നാല്‍ വെട്ടിക്കളയണം എന്നാണ് നേതൃത്വം കരുതുന്നത്. കാരണം രാഹുല്‍ കഴിവുള്ളവൻ ആണ്. ഇന്നലെ മുളച്ച തകര പോലും സീല്‍ക്കാരം ഇടുന്നു.. ഇവള്‍ക്കൊക്കെ നാണമില്ലേ? ഇവളും ഭർത്താവുണ്ടായിട്ടും പലരുടെ ഒപ്പം അന്തിയുറങ്ങുന്ന പില്‍സ് ഫാക്ടറി ഉടമകള്‍ ആണോ എന്നു സംശയം തോന്നുന്നു.. പെണ്ണിന്റെ മാന്യത അവളുടെ പെരുമാറ്റവും സ്വഭാവവും ആണ്.

ഒരു പദവി കിട്ടിയാല്‍ എന്തും വിളിച്ചു പറയാൻ നീയെന്തു സത്യം അറിഞ്ഞു?
ഇത്രയും മോശക്കാരൻ ആയി ചിത്രീകരിക്കുമ്ബോളും അവൻ ഒന്നും മറുത്തു പറഞ്ഞില്ല.. അവളെ അപമാനിച്ചില്ല. ഒരു നല്ല പുരുഷന്റെ ലക്ഷണം. എംഎല്‍എ ആകും മുന്നേ ഉണ്ടായിരുന്ന ഒരു ബന്ധം.. അതിനിടയില്‍ അവള്‍ വിവാഹിതയും. പിന്നെ അവളെ നാണം കെടുത്തണ്ട എന്ന ഒറ്റ കാരണത്താല്‍ മൗനം ഭജിച്ചു. നന്നായി രാഹുല്‍.. ഇങ്ങനെ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്.

മാധ്യമങ്ങളെ നിങ്ങള്‍ ഏതു കാലത്തെ ഗർഭ കഥയാണ് ഇനി പറയുന്നത്? ഇത്രേയുള്ളൂ മാധ്യമങ്ങള്‍ എന്നു നിങ്ങള്‍ തെളിയിച്ചു. ഇതാണ് നിങ്ങളുടെ മാധ്യമ ധർമം എന്നും വിവരമുള്ള ജനം മനസിലാക്കി. ഇനിയും തലച്ചോറിനുള്ളില്‍ മണ്ണും മണലും നിറച്ച അന്തം കമ്മികളെ അല്ല കേട്ടോ ഉദ്ദേശിച്ചത്..

ഇര അല്ല. മഹാ ഫ്രോഡ്... എടി കൊച്ചേ നീ ധൈര്യമായി കേസ് കൊട്.. മാധ്യമ വിചാരണ നിർത്തൂ.. അതല്ല നിന്റെ കള്ളക്കളികള്‍ ഞാൻ ആയി പരസ്യപ്പെടുത്തണം എന്നാണ് നീ ആഗ്രഹിക്കുന്നതെങ്കില്‍ ഞാൻ ഒരുക്കമാണ്. ഇന്നു തന്നെ നിന്റെ കൂടെ ജോലി ചെയ്യുന്ന അവളോടും നിനക്കായ് പണി ചെയ്യുന്ന പിആർഒമാരോടും ഇവിടെ വച്ചു ഈ പ്രോഗ്രാം സ്റ്റോപ്പ് ചെയ്യാൻ പറയണം. അല്ലാത്തപക്ഷം എന്നെപോലെ ഉള്ള ഒരുപാടു പേര് നിനക്ക് എതിരെ കേസ് ഫയല്‍ ചെയ്യും? ചീറ്റിംഗിന്. കൈയും കാലും കണ്ണും കാണിച്ചു മയക്കിയവൻ എംഎല്‍എ ആയപ്പോ അവനെ കുടുക്കാൻ ഗർഭം. എന്നിട്ടും നീ ഒരു വർഷം മുൻപ് വിവാഹിത ആയത് കൊണ്ടു രാഹുല്‍ നിനക്കെതിരെ ഒന്നും പറയാത്തത് അവന്റെ മാന്യത..

പക്ഷെ നീ ചതിച്ചു ജീവിതം നശിപ്പിച്ച നിന്നെ.. നിന്റെ സ്വഭാവം അറിയാതെ സ്നേഹിച്ചു കെട്ടിയ ആ പാവം പയ്യൻ നീതിക്കു വേണ്ടി എന്നെ സമീപിച്ചാല്‍ ഞാൻ അവനെ ചേർത്തു പിടിക്കും.. രാഹുലിനെ പിടിച്ചതിലും അതിശക്തമായി.. നിങ്ങള്‍ ചതിക്കുന്ന ഓരോ പുരുഷനും നീതിക്കു കാവലാള്‍ ആയി എന്നെ പോലെ ഒരായിരം പേരുണ്ടാവും എന്ന് ഓർമിപ്പിക്കുന്നു..

ഇനി ആർക്കെടാ എന്റെ ഡിഗ്രിയുടെ ഉറവിടം അറിയേണ്ടത്? ഇങ്ങനെ ഒരു സംഭവം നടക്കുമ്ബോള്‍ ആദ്യം സത്യം അറിയണം.. അല്ലാത്തപക്ഷം സത്യത്തില്‍ ഇര ആകുന്നവരെ കൂടി വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആവും.. നീതി അവർക്കു ഒരിക്കലും കിട്ടാ കനി ആവും..

കള്ള മാധ്യമങ്ങളില്‍ നിന്നു ദൂരം പാലിക്കൂ.. അവർക്കു അവിഹിതം മാത്രമേ താല്പര്യം ഉള്ളു.. റേറ്റിംഗ് മാത്രമാണ് സത്യമല്ല അവരുടെ ലക്ഷ്യം...
ഗർഭകഥ ഇവിടെ അവസാനിക്കുന്നു.

രാഹുല്‍ തന്റെ രാഷ്ട്രീയ പ്രവർത്തനം സംശുദ്ധമായി നടത്തണം..
കള്ള കഥകള്‍ മെനയുന്ന മീഡിയ അതു നിർത്തണം
ഗർഭിണി ഇനി പ്രസവിക്കില്ല കാരണം രാഹുലിനെ നശിപ്പിക്കുക എന്നതു മാത്രമായിരുന്നു അവളുടെയും കൂട്ടാളികളുടെയും ലക്ഷ്യം. ഇനിയും അത് തുടർന്നാല്‍ ഞാൻ സർവ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പബ്ലിഷ് ചെയ്യും. കഥകള്‍ പൊളിക്കും..

ജനങ്ങളെ.. നമ്മള്‍ കേള്‍ക്കുന്നതല്ല സത്യം. ഒരു ആണിനെ തകർക്കാൻ ഒരു പെണ്ണിന് ഒരു നിമിഷം മതി. എന്റെ അപ്പനും സഹോദരനും ഭർത്താവും മകനും സുഹൃത്തും ഞാൻ സ്നേഹിക്കുന്ന ഏതൊരു പുരുഷനും അതില്‍ ഒരു കല്ലെറു ദൂരത്തില്‍ മാത്രമാണെന്ന് ഞാൻ അറിയുന്നു. അവർ അറിയാതെ അവരെ വിഴുങ്ങാൻ ഇതുപോലെ ഓരോ അവതാരങ്ങള്‍ അവർക്കു ചുറ്റിലും ഉണ്ട്. പ്രതേകിച്ചു പണവും പ്രതാപവും പദവിയും ഉള്ള പുരുഷനെ മാത്രം തേടി എത്തുന്ന രംഭാ മേനക തിലോത്തമമാരെ സൂക്ഷിക്കുക. ചതിക്കപ്പെട്ട പെണ്ണ് ഒരിക്കലും പരാതി പറയാൻ വർഷങ്ങള്‍ കാത്തിരുന്ന സീരിയല്‍ ഗർഭകഥ പറയില്ല..

ഈ കള്ള ഗർഭകഥ ഇവിടെ അവസാനിക്കുന്നു.. അവസാനിക്കണം..
- Adv Deepa Joseph


Previous Post Next Post