ട്രെയിൻ വളപട്ടണം പുഴയുടെ പാലത്തിന് മുകളിൽ നിന്നു; രക്ഷകനായി ടിക്കറ്റ് എക്‌സാമിനർ, സമയോചിത ഇടപെടൽ ഇങ്ങനെ

കണ്ണൂർ: യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതിനെത്തുടർന്നു കണ്ണൂർ വളപട്ടണം പുഴയുടെ പാലത്തിനു മുകളിൽ നിന്ന ട്രെയിനിനെ അപകടത്തിൽപ്പെടാതെ രക്ഷിച്ച് ടിക്കറ്റ് പരിശോധകന്റെ സമയോചിത ഇടപെടൽ. പാലക്കാട് സ്വദേശിയായ ടിക്കറ്റ് പരിശോധകൻ എം പി രമേഷ് ആണ് ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടും ദുഷ്‌കരമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്തി കൈയടി നേടിയത്.പാലക്കാട് റെയിൽവേ ഡിവിഷനു കീഴിലെ മംഗളൂരു സ്ലീപ്പർ ഡിപ്പോയിലെ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടർ ആയ എം പി രമേഷ് (39) പാലക്കാട് കൽപാത്തി അംബികാപുരം ഉത്തരം നിവാസിലെ മണിയുടെയും ബേബി സരോജയുടെയും മകനാണ്. ചങ്ങല വലിച്ച യുവാവിനെതിരെ നടപടിക്ക് റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്.


കഴിഞ്ഞദിവസം പുലർച്ചെ 3.45ന് തിരുവനന്തപുരം നോർത്ത് - മംഗളൂരു ഓണം സ്‌പെഷൽ (06042) ട്രെയിനാണ് പുഴയ്ക്കു നടുവിൽ പാലത്തിനു മുകളിൽ നിന്നത്. യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതിനെ തുടർന്നായിരുന്നു ട്രെയിൻ നിന്നത്. എസ് വൺ കോച്ചിൽ നിന്ന് കണ്ണൂരിൽ ഇറങ്ങാൻ വിട്ടുപോയ യാത്രക്കാരനാണ് ചങ്ങല വലിച്ചത്. ട്രെയിൻ അപ്പോഴേക്കും വളപട്ടണം എത്തിയിരുന്നു.


കഴിഞ്ഞദിവസം പുലർച്ചെ 3.45ന് തിരുവനന്തപുരം നോർത്ത് - മംഗളൂരു ഓണം സ്‌പെഷൽ (06042) ട്രെയിനാണ് പുഴയ്ക്കു നടുവിൽ പാലത്തിനു മുകളിൽ നിന്നത്. യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതിനെ തുടർന്നായിരുന്നു ട്രെയിൻ നിന്നത്. എസ് വൺ കോച്ചിൽ നിന്ന് കണ്ണൂരിൽ ഇറങ്ങാൻ വിട്ടുപോയ യാത്രക്കാരനാണ് ചങ്ങല വലിച്ചത്. ട്രെയിൻ അപ്പോഴേക്കും വളപട്ടണം എത്തിയിരുന്നു.

Previous Post Next Post