'പിണറായിയുടെ ഭാഷ കടമെടുത്താല്‍ രാജേഷ് കൃഷ്ണ അവതാരമാണ്'; സിപിഎം കത്ത് വിവാദത്തില്‍ വിഡി സതീശന്‍

സിപിഎമ്മിലെ കത്ത് ചോര്‍ച്ച വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി പ്രതിപക്ഷ നേതാവ്. രാജേഷ് കൃഷ്ണ കേരളത്തിലെ പദ്ധതികളുടെ ഇടനിലക്കാരനാണോയെന്ന ചോദ്യമാണ് വിഡി സതീശന്‍ ഉന്നയിക്കുന്നത്.

രാജേഷ് കൃഷ്ണയും സിപിഎം നേതാക്കളും തമ്മില്‍ ബന്ധമുണ്ട്, സുഹൃത്തുക്കളുണ്ടാവുന്നതില്‍ തെറ്റില്ല. എന്നാല്‍ സംശയാസ്പദമായ സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടാകുന്നതാണ് പ്രശ്നം. മേഴ്സിക്കുട്ടിയമ്മ മന്ത്രിയായിരുന്ന കാലത്തെ പദ്ധതിയിലേക്ക് രാജേഷ് കൃഷ്ണ എന്തിന് പണമയച്ചു എന്നും വിഡി സതീശന്‍ ചോദിച്ചു. കത്തുവിവാദം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും നേതാക്കള്‍ ഒഴിഞ്ഞു മാറുകയാണ്.

കത്തു വിവാദത്തില്‍ സിപിഎം നേതാക്കള്‍ മറുപടി പറയുന്നില്ലെന്നും സെക്രട്ടറിയുടെ മകനെതിരെയാണ് ആരോപണം, തോമസ് ഐസക്ക് മാത്രമാണ് എതിർത്തിരിക്കുന്നത്. എന്നാല്‍ ഐസക്കിനെതിരെ ഗുരുതര ആരോപണമില്ല. രാജേഷ് കൃഷ്ണയെ അറിയില്ലെന്ന് ആരോപണ വിധേയരായ ആരും പറഞ്ഞിട്ടില്ല. പിണറായിയുടെ ഭാഷ കടമെടുത്താല്‍ രാജേഷ് കൃഷ്ണ അവതാരമാണ്. പാർട്ടി കോണ്‍ഗ്രസില്‍ നിന്നും ഒഴിവാക്കിയ ആളാണ് എന്നും വിഡി സതീശന്‍ പറഞ്ഞു.
Previous Post Next Post