തൃശൂർ : ഇരിങ്ങാലക്കുട പടിയൂരിൽ അമ്മയും മകളും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിന്റെ ( prem kumar ) ചിത്രം പൊലീസ് പുറത്തുവിട്ടു. ഇയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ അറിയിക്കണമെന്ന് തൃശൂർ ജില്ലാ പൊലീസ് മേധാവി നിർദേശിച്ചു.
കഴിഞ്ഞദിവസം ( ബുധനാഴ്ച) ഉച്ചയോടെയാണ് പടിയൂർ പഞ്ചായത്ത് ഓഫീസിന്റെ അടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി കൈതവളപ്പിൽ മണി (74), മകൾ രേഖ ( 43) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച രേഖയുടെ ഭർത്താവാണ് പ്രതിയെന്ന് സംശയിക്കുന്ന പ്രേംകുമാർ. ഇയാൾ മുൻഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.
2019 ൽ അന്നത്തെ ഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിൽ (ഉദയംപേരൂർ വിദ്യ കൊലപാതക കേസ്) പ്രേംകുമാർ (45) പ്രതിയാണ്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. പ്രേംകുമാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽബന്ധപെടേണ്ടതാണെന്ന് പൊലീസ് നിർദേശിച്ചു.
ഇൻസ്‌പെക്ടർ , കാട്ടൂർ പൊലീസ് സ്റ്റേഷൻ - 9497947203
ഡിവൈഎസ്പി ഇരിങ്ങാലക്കുട - 94979 90088
ജില്ലാ പൊലീസ് മേധാവി തൃശ്ശൂർ റൂറൽ- 9497996978