90 മീറ്റർ എന്ന സ്വപ്ന ദൂരം പിന്നിട്ടിട്ടും ദോഹ ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്ര രണ്ടാമത്. മൂന്നാം ശ്രമത്തില്‍ 90.23 മീറ്റർ ദൂരം താണ്ടി റെക്കോർഡിട്ട നീരജിനെ മറികടന്നു ജർമൻ താരം ജൂലിയൻ വെബ്ബർ.
അവസാന ശ്രമത്തില്‍ 91.06 മീറ്റർ ദൂരം താണ്ടി ജൂലിയൻ വെബ്ബർ ഒന്നാമത് എത്തുകയായിരുന്നു. ദോഹ ഡമയമണ്ട് ലീഗില്‍ ചരിത്രമെഴുതാനായെങ്കിലും രണ്ടാം സ്ഥാനമാണ് ഇന്ത്യൻ കായിക താരം നീരജ് ചോപ്രയ്ക്ക് നേടാനായത്.
കരിയറില്‍ ആദ്യമായി 90 മീറ്റർ ദൂരം താണ്ടിയാണ് നീരജ് ചരിത്രമെഴുതിയത്. ആദ്യ അവസരത്തില്‍ 88.4 മീറ്റർ ദൂരം ജാവലിൻ പായിച്ച നീരജ് മൂന്നാം ശ്രമത്തിലാണ് 90.23 മീറ്റർ എന്ന ദൂരം പിന്നിട്ടത്. നീരജ് ചോപ്ര ജാവലിനില്‍ കുറിച്ച ഏറ്റവും മികച്ച ദൂരമാണ് ഇത്. ഇന്ത്യയുടെ തന്നെ കിഷോർ ജെന നിലവില്‍ എട്ടാം സ്ഥാനത്താനുള്ളത്. 89.06 മീറ്റർ ദൂരം മൂന്നാം ശ്രമത്തില്‍ പിന്നിട്ട ജൂലിയൻ അവസാന ശ്രമത്തില്‍ 91.06 മീറ്റർ എന്ന ദൂരത്തിലെത്തി. ഇതോടെ നീരജ് ചോപ്ര ദോഹ ഡയമണ്ട് ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം 76.31 മീറ്റര്‍ കണ്ടെത്തിയ കിഷോര്‍ ജെന അന്ന് ഒന്‍പതാം സ്ഥാനത്തായിരുന്നു. പാകിസ്ഥാന്റെ ഒളിംപിക് ചാന്പ്യന്‍ അര്‍ഷാദ് നദീം ഇത്തവണ പങ്കെടുക്കുന്നില്ല. രണ്ട് തവണ ലോക ചാംപ്യനായ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്സ്, ചെക്ക് റിപ്പബ്ലിക്കിന്റെ നിലവിലെ ചാംപ്യന്‍ യാക്കൂബ് വാഡ്ലെജ്, ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ എന്നിവര്‍ ഉള്‍പ്പടെ 11 പ്രമുഖ താരങ്ങളാണ് ദോഹയില്‍ മത്സരിക്കുന്നത്.