ചാമ്പങ്ങ തരാമെന്ന് പ്രലോഭിപ്പിച്ചു, ലൈംഗിക പീഡന ശ്രമം നടത്തി'; ആറു വയസുകാരന്റെ കൊലപാതകം അതിക്രൂരം

ആറു വയസുകാരന്‍ ഏബലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി കൊലപ്പെടുത്തിയത് അതിക്രൂരമായി വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തി.
പ്രതി ജോജോ കുളത്തിലേയ്ക്ക് തള്ളിയിട്ട ഏബല്‍ രണ്ട് തവണ കയറി വന്നെങ്കിലു പ്രതി വീണ്ടും തള്ളിയിട്ടു.

പിന്നീട് മരണമുറപ്പാക്കും വരെ വെള്ളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുകയും ചെയ്തു. സംഭവത്തില്‍ കൈതാരത്ത് ജോജോയെ (19) അറസ്റ്റ് ചെയ്തത് ഇന്നലെയാണ്. ലൈംഗിക പീഡന ശ്രമം ഏബല്‍ ചെറുത്തതിലെ ദേഷ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മഞ്ഞളി അജീഷിന്റേയും നീതുവിന്റേയും മകനാണ് യുകെജി വിദ്യാര്‍ഥിയായ ഏബല്‍. 10ന് വൈകിട്ട് 6.08ന് ജോജോയുടെ ഒപ്പം വീടിനു സമീപത്തുള്ള പാടശേഖരത്തിലേയ്ക്ക് പോയ ഏബല്‍ തിരിച്ചു വരാറായതോടെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോജോയുടെ ഒപ്പം കുട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനിടെ നാട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. ഈ സമയത്തെല്ലാം തിരച്ചില്‍ നടത്തുന്നവര്‍ക്കൊപ്പം ജോജോയും ഉണ്ടായിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. ഇയാള്‍ മൊഴി നല്‍കിയതു പ്രകാരം കുളത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ചാമ്ബക്ക താരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ജോജോ പാടത്തിന് സമീപത്തുള്ള ഒഴിഞ്ഞ പറമ്ബിലേയ്ക്ക് കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. അവിടെ വെച്ചാണ്‌ഇ യാള്‍ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കാന്‍ ശ്രമിച്ചത്. കുട്ടി ഇതു തടയുകയും കരയാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് ഇയാള്‍ കുളത്തിലേയ്ക്ക് തള്ളിയിട്ടതും തുടര്‍ന്ന് ചവിട്ടിത്താഴ്ത്തിയതും. കൊലപാതകം, പോക്‌സോ കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇന്നലെ ഉച്ചയോടെ ഇയാളെ സംഭവ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. രോഷാകുലരായ നാട്ടുകാര്‍ പലവട്ടം ജോജോയെ ആക്രമിക്കാന്‍ ശ്രമിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് പൊലീസ് തെളിവെടുപ്പ് പൂര്‍ത്തീകരിച്ചത്. മോഷണക്കേസില്‍ പ്രതിയായ ഇയാള്‍ നേരത്തെ കാക്കനാട് ബോസ്റ്റല്‍ സ്‌കൂളില്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Previous Post Next Post