ഇന്ന് ഏറ്റുമാനൂർ ആറാട്ട്.
കുംഭമാസത്തിലെ തിരുവാതിര നാളിലെ ആറാട്ടു നടക്കുന്നത് പേരൂർ
പൂവത്തുംമൂടു കടവിലാണ്.
ഇന്ന് പകൽ 12 മണിക്കു ശേഷം ഏറ്റുമാനൂർ
ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന
ആറാട്ടിന് മഹാദേവന്റെ തിടമ്പേറ്റുന്ന ചൈത്രം അച്ചുവിന്റെ ശിരസ്സിലേറി
മറ്റു രണ്ടു് ആനകളുടെ
അകമ്പടിയോടെ ഭക്തജനങ്ങൾ ഒരുങ്ങന്ന
നെൽപറകൾ സ്വീകരിച്ച് ദീപാരധന സമയം
പേരുർ കാവ് ഭഗവതി ക്ഷേത്രത്തിൽ
എത്തിച്ചേരുന്നു.
അവിടെത്തെ പൂജയ്ക്കു ശേഷം ഭക്തജന
അകമ്പടിയോടെ ആറാട്ടുകടവിലേക്ക്
എത്തിച്ചേരുന്ന ആറാട്ടിന് ദീപാലങ്കാരവും
നിറപറ, നിലവിളക്ക് എന്നിവ ഒരുക്കി
സ്വീകരിക്കുന്നു.
വിവിധ സ്ഥലങ്ങളിൽ വിവിധ കലാപരിപാടികളും രാവിലെ മുതൽ സദ്യ വട്ടങ്ങളും ഭക്തർ ഒരുക്കിയിട്ടുണ്ട്.
ആറാട്ടുചടങ്ങുകൾ ആരംഭിക്കുന്ന സമയം
കടവിന്റെ അക്കരെ തിരുവഞ്ചൂരിൽ
പെരിങ്ങള്ളൂർ ശ്രീ മഹാദേവനും ആറാട്ടിനു
തയ്യാറായി നിൽക്കുന്നുണ്ടാവും..
രണ്ടു ദേവന്മാരും ഒരേ സമയം ആറാടുന്ന
സമയം ഭക്തജനങ്ങളും ആ കടവിൽ മുങ്ങിതങ്ങളുടെ ഭക്തി നിർവൃതിയിലാവുന്നു.
മടക്കയാത്രയിൽ ഭകതർ ഒരുക്കന്ന
നെൽപറകൾ സ്വീകരിച്ചു ചാലയ്ക്കൽ
ക്ഷേത്രത്തിൽ എത്തിചേരുമ്പോൾ
ഒരു വർഷം കാത്തിരിക്കുന്ന "ശൈവ വൈഷ്ണുവസംഗമം" നടക്കുന്നു.
ഈ സമയം ഭക്തജനങ്ങൾക്ക് പ്രസാദമൂട്ടു
തയ്യാർ ചെയ്തിട്ടുണ്ട്.
ആറാട്ടിനെ വരവേൽക്കാൻ ഗജവീരന്മാരും
ഏഴരപ്പൊന്നാനയും ഭക്തജനങ്ങളും
കോവിൽ പാടത്തു തയ്യാറായി നിൽക്കും
അവിടെ നിന്നും വരവേൽപ്പോടെ
ക്ഷേത്രത്തിലെത്തുന്നതോടെ കൊടിയിറക്കം പത്തുനാൾ ഉത്സവം സമാപിക്കുന്നു.