നിലമ്ബൂർ മാരിയമ്മൻ ദേവി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കൊണ്ടുവന്ന ആന ഇടഞ്ഞു. വീടിന്റെ ചുറ്റുമതിലും, സ്കൂട്ടടക്കമുള്ള, വാഹനങ്ങള്‍ തകർത്തു.
തളച്ച ആന വീണ്ടും അക്രമ ശക്തമായി ജനങ്ങള്‍ക്കിടയിലേക്ക് ഓടി അടുത്തു. ഉത്സവത്തിന് എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ബ്രമണി വീട്ടില്‍ ഗോവിന്ദൻകുട്ടിയാണ് ഇടഞ്ഞത്. ആനയെ ഇതുവരെ തളക്കാനായിട്ടില്ല. ഒരു സ്കൂട്ടറുകള്‍ ഉള്‍പ്പെടെ എടുത്ത് എറിഞ്ഞു. ആന ഗേയ്റ്റും തകർത്തു പാപ്പാന്റെ നേരെ അടുത്തതോടെ പാപ്പനും ഓടി രക്ഷപ്പെട്ടു. നാലു മണിയോടെയാണ് നിലമ്ബൂരിനെ ഭീതിയിലാഴ്ത്തികൊണ്ട് ആന ഇടഞ്ഞത്. വിവരമറിഞ്ഞതോടെ ജനങ്ങള്‍ ആശങ്കയിലായി.
4.15ഓടെ ഗേയ്റ്റ് തകർത്ത് കോവിലകം റോഡില്‍ നിന്നും കളത്തിൻ കടവിലേക്ക് പോകുന്ന റോഡിലേക്ക് ഇറങ്ങിയതോടെ ജനങ്ങള്‍ ചിതറി ഓടി. പലരും സമീപത്തെ കെട്ടിട്ടങ്ങളുടെ മുകളിലെ നിലകളിലേക്ക് ഓടി കയറി. സംഭവം അറിഞ്ഞതോടെ നിലമ്ബൂർ സിഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് എത്തി ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഇതിനിടയില്‍ ആനയെ തളക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ആനയെ തളക്കാൻ കുന്നംകുളത്തു നിന്നും എലിഫെന്റ് സ്കോഡും വനം ആർടിടി വിഭാഗവും സ്ഥലത്തെത്തി.