മലയാളത്തിന്റെ പൃഥ്വിരാജ് നായകനായി വന്ന ചിത്രമാണ് ആടുജീവിതം. സംവിധാനം നിർവഹിച്ചത് ബ്ലസ്സിയാണ്. വൻ പ്രതികരണമായിരുന്നു പൃഥ്വിരാജ് നായകനായ ചിത്രത്തിന് ലഭിച്ചിരുന്നത്. ആടുജീവിതം വൻ ഒരു നേട്ടത്തിനരികെയത്തിയിരിക്കുകയാണെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.
മോഷൻ പിക്ചേഴ്‍സ് സൗണ്ട് എഡിറ്റേഴ്‍സ് (എംപിഎസ്ഇ) അവാർഡിനായുള്ള നോമിനേഷൻ പ്രഖ്യാപിച്ചപ്പോഴാണ് മലയാളത്തിനും നേട്ടമായിരിക്കുന്നത്. എഴുപത്തിരണ്ടാമത് ഗോൾഡൻ റീൽ അവാർഡിനായാണ് ചിത്രത്തിന് നാമനിർദേശം ലഭിച്ചിരിക്കുന്നത് എന്നത് അഭിമാനകരമായിരിക്കുകയാണ്. റസൂൽ പൂക്കുട്ടിക്കും വിജയ്‍കുമാർ മഹാദേവയ്യയ്‍ക്കുമാണ് അവാർഡിന് നോമിനേഷൻ ലഭിച്ചിരിക്കുന്നത് എന്നാണ് വ്യക്തമായിരിക്കുന്നത്. ഇക്കാര്യം റസൂൽ പൂക്കുട്ടി തന്നെ തന്റെ സാമൂഹ്യ മാധ്യമ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ആഗോളതലത്തിൽ പൃഥ്വിരാജിന്റെ ആടുജീവിതം 160 കോടി രൂപയിലധികം നേടിയിരിക്കുന്നത് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. ആടുജീവിതം 2024ലെ മലയാള ചിത്രങ്ങളിൽ കളക്ഷനിൽ രണ്ടാമതുമെത്തിയിരുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്‍സാണ് മലയാളത്തിന്റെ ആഗോള കളക്ഷനിൽ ഒന്നാമത്. നായകൻ പൃഥ്വിരാജ് ആടുജീവിതത്തിൽ നജീബെന്ന കഥാപാത്രമായപ്പോൾ ജോഡിയായത് നടി അമലാ പോളും ചിത്രത്തിന്റെ ഛായാഗ്രാഹണം സാനു കെ എസാണ്.
ആഗോളതലത്തിൽ പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യ ആഴ്‍ചത്തെ കണക്കുകളും മലയാളത്തിന്റെ റെക്കോർഡാണെന്നാണ് കളക്ഷൻ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായിരുന്നത്. മലയാളത്തിൽ നിന്ന് വേഗത്തിൽ 50 കോടി ക്ലബിലെത്തി എന്ന റെക്കോർഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ സൂചിപ്പിക്കുന്നതാണ്. വേഗത്തിൽ മലയാളത്തിൽ നിന്ന് 100 കോടി ക്ലബിലെത്തിയതും പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമ ആണെന്ന പ്രത്യേതകയുമുണ്ട്. കേരളത്തിൽ നിന്ന് മാത്രമായി മലയാള സിനിമ വേഗത്തിൽ ആകെ നേട്ടം 50 കോടി രൂപയിലെത്തിക്കുന്നതും ആടുജീവിതമാണ്.