പറവൂർ ചേന്ദമംഗലത്ത് മൂന്ന് പേരെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. അയല്‍വാസിയാണ് ആക്രമണം നടത്തിയത്. അയല്‍ക്കാർ തമ്മിലുള്ള തർക്കമാണ് അരും കൊലയ്ക്ക് പിന്നില്‍.
തർക്കത്തിനു പിന്നാലെയാണ് ആക്രമണം. മരിച്ചവരില്‍ രണ്ട് പേർ സ്ത്രീകളാണ്.
അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അയല്‍ക്കാരനായ റിതു ജയനാണ് പിടിയിലായത്. കൊലയ്ക്കു പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ചേന്ദമംഗലം കിഴക്കുമ്ബാട്ടുകരയിലാണ് ദാരുണ സംഭവം. കണ്ണൻ, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരാണ് മരിച്ചത്. അക്രമി ലഹരിക്കു അടിമയാണെന്ന നിഗമനം പൊലീസിനുണ്ട്. തർക്കം മാത്രമല്ല ലഹരിയുടെ സ്വാധീനത്തില്‍ കൂടിയാണ് പ്രതി കുറ്റം ചെയ്തതു എന്നു പൊലീസ് സംശയിക്കുന്നു.
നേരത്തെ കണ്ണനും റിതു ജയനുമായി തർക്കമുണ്ടായിരുന്നു. അതു വാക്കു തർക്കത്തില്‍ അവസാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തേത് പ്രതി ലഹരിയുടെ സ്വധീനത്തില്‍ ചെയ്തു എന്നാണ് പൊലീസ് നിഗമനം.