വടകരയില്‍ കാരവനില്‍ യുവാക്കള്‍ മരിച്ചത് കാർബണ്‍ മോണോക്സൈഡ് കാരണമെന്നു കണ്ടെത്തല്‍. കോഴിക്കോട് എൻഐടി വിദഗ്ധ സംഘം നടത്തിയ അന്വേഷണത്തിലാണ് വാഹനത്തില്‍ കാർബണ്‍ മോണോക്സൈഡ് ആണ് മരണ കാരണമായതെന്നു കണ്ടെത്തിയത്.
കാരവനിലെ ജനറേറ്ററില്‍ നിന്നു വിഷ വാതകം പ്ലാറ്റ്ഫോം ദ്വാരം വഴി അകത്തേക്ക് വമിച്ചു. രണ്ട് മണിക്കൂറിനിടെ 957 പിപിഎം അളവ് കാർബണ്‍ മോണോക്സൈഡാണ് അകത്ത് പടർന്നതെന്നും പരിശോധനയില്‍ വ്യക്തമായി.
ഇക്കഴിഞ്ഞ ഡിസംബർ 23നാണ് വടകര കരിമ്ബനപ്പാലത്ത് നിർത്തിയിട്ട വാഹനത്തില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം സ്വദേശി മനോജ്, കാസർക്കോട് സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. ഒരാളെ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാളെ വണ്ടിയുടെ ഉള്ളിലും മരിച്ച നിലയിലാണ് കണ്ടെത്തിയത്.
പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്ബനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്ബനിയില്‍ ജീവനക്കാരനാണ് ജോയല്‍. എരമംഗലം സ്വദേശിയുടേതാണ് കാരവൻ. തലശ്ശേരിയില്‍ വിവാഹത്തിനു ആളുകളെ എത്തിച്ച ശേഷം പൊന്നാനിയിലേക്ക് മടങ്ങുമ്ബോഴാണ് ദാരുണ സംഭവം. എസിയില്‍ നിന്നുള്ള വാതക ചോർച്ചയാകാം മരണ കാരണം എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ അനുമാനം.