നിയമസഭ തെരഞ്ഞെടുപ്പ് ; കോട്ടയം
ജില്ലയിൽ 74.32 പോളിംഗ്
കൂടുതൽ വൈക്കത്ത്-79.31
കുറവ് കടുത്തുരുത്തിയിൽ -69.03
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 74.32 ശതമാനം പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് വൈക്കം നിയമസഭാ മണ്ഡത്തിലാണ്. ഇവിടെ 79.31 ശതമാനം പേർ വോട്ടു ചെയ്തു. വോട്ടിംഗ് ശതമാനത്തിൽ പിന്നിൽ കടുത്തുരുത്തിയാണ് 69.03.
നിയമസഭാ മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം.
പാലാ - 74.94
കടുത്തുരുത്തി - 69.03
വൈക്കം - 79.31
ഏറ്റുമാനൂർ - 75.65
കോട്ടയം- 74.75
പുതുപ്പള്ളി - 72.70
ചങ്ങനാശേരി- 72.98
കാഞ്ഞിരപ്പള്ളി- 74.43
പൂഞ്ഞാർ- 75.62
(അന്തിമ ശതമാനക്കണക്കുകളിൽ മാറ്റമുണ്ടാകാം)
പുലർച്ചെ 5.30ന് മോക് പോളോടെയാണ് ജില്ലയിലെ 1791 പോളിംഗ് ബൂത്തുകളിലും വോട്ടെടുപ്പിൻറെ നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചത്. ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. എല്ലാ പോളിംഗ് ബൂത്തുകളിലെയും പൊതുവായ നടപടിക്രമങ്ങൾ വീക്ഷിക്കുന്നതിന് കളക്ടറേറ്റിൽ വെബ് കാസ്റ്റിംഗ് കൺട്രോൾ റൂം സജ്ജമാക്കിയിരുന്നു.
വോട്ടെടുപ്പ് പൂർത്തിയാക്കി തിരികെ എത്തിച്ച വോട്ടിംഗ് യന്ത്രങ്ങൾ വരണാധികാരികളുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി വോട്ടെണ്ണൽ കേന്ദ്രങ്ങളോടനുബന്ധിച്ചുള്ള സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. അഞ്ചുകേന്ദ്രങ്ങളിലായാണ് ജില്ലയിലെ ഒൻപതു മണ്ഡലങ്ങളിലെ വോട്ടെണ്ണൽ.
വോട്ടെണ്ണൽ കേന്ദ്രങ്ങൾ:
പാലാ, കടുത്തുരുത്തി മണ്ഡലങ്ങൾ-കാർമൽ പബ്ലിക് സ്‌കൂൾ പാലാ.
ചങ്ങനാശേരി, പുതുപ്പള്ളി മണ്ഡലങ്ങൾ- എസ്.ബി ഹയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശേരി
ഏറ്റുമാനൂർ, കോട്ടയം മണ്ഡലങ്ങൾ- എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം
പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങൾ-സെൻറ് ജോർജ് കോളജ്, അരുവിത്തുറ.
വൈക്കം മണ്ഡലം- ബസേലിയസ് കോളജ്, കോട്ടയം