ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തു.


ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തു. ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് നടത്തിയ 'ദൈവതുല്യരായ ആൾ' എന്ന പരാമർശം അന്വർത്ഥമാക്കും വിധമാണ് ഇപ്പോൾ കണ്ഠരര് രാജീവരുടെ അറസ്റ്റ്.

കഴിഞ്ഞ വർഷം നവംബറിലും തന്ത്രിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു 

കൂടുതൽ തെളിവ് കിട്ടിയതോടെ ആണ് ഇന്ന് തിരുവനന്തപുരത്ത് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്തത്.

ക്ഷേത്രത്തിലെ സ്‌ഥാവര, ജംഗമ സ്വത്തുക്കളുടെ ചുമതല ദേവസ്വം ബോർഡിനാണെന്നും ദേവസ്വം ഉദ്യോഗസ്ഥരാണു പാളികളുടെ അറ്റകുറ്റപ്പണിക്കായി സമീപിച്ചതെന്നും തന്ത്രി കണ്ഠര് രാജീവര് നേരത്തെ മൊഴി നൽകിയിരുന്നു. ബോർഡ് അപേക്ഷിച്ചപ്പോൾ അനുമതിയും ദേവന്റെ അനുജ്‌ഞയും നൽകുക മാത്രമാണ്  ചെയ്തത് എന്നായിരുന്നു മൊഴി

ദ്വാരപാലക ശിൽപത്തിലെ 'സ്വർണ അങ്കി'യുടെ നിറം മങ്ങിയതിനാൽ നവീകരിക്കാം എന്നാണ് അനുമതിയിൽ പറഞ്ഞിട്ടുള്ളതെന്നും തന്ത്രി രാജീവര് എസ്ഐടിയെ അറിയിച്ചിരുന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്റ് നടത്തിയ 'ദൈവതുല്യരായ ആളുകൾ' എന്ന പരാമർശത്തോട്, "ദൈവതുല്യരായിട്ടുള്ള എത്ര പേരുണ്ട്, അതെങ്ങനെ എനിക്കറിയാം' എന്ന മറുപടിയാണു രാജീവര് നൽകിയത്.
Previous Post Next Post