രാഹുലിന് മുൻകൂര്‍ ജാമ്യമില്ല, കോടതിയില്‍ തിരിച്ചടി


ലൈംഗിക പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുൻകൂർ ജാമ്യമില്ല. തിരുവനന്തപുരം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചത്.

ഇന്നലത്തെ ശക്തമായ വാദത്തിനൊപ്പം ഇന്നുരാവിലെ പുതിയ തെളിവുകള്‍ ഹാജരാക്കുകയും ഒപ്പം രാഹുലിനെതിരെ പുതിയ പീഡനക്കേസ് രജിസ്റ്റർ ചെയ്ത വിവരവും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതെല്ലാം പരിഗണിച്ചശേഷമായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്.

രാഹുലിന്റെ അപേക്ഷപ്രകാരം ഇന്നലെമുതല്‍ അടച്ചിട്ട മുറിയിലായിരുന്നു വാദം നടന്നത്. ഇന്നലെ ഡിജിറ്റല്‍ തെളിവുകളടക്കം നിരത്തി വാദി, പ്രതിഭാഗങ്ങള്‍ നടത്തിയ വാദം ഒന്നര മണിക്കൂറിലേറെ നീണ്ടു.രാവിലെ 11.45ന് തുടങ്ങിയ വാദം ഉച്ചയ്ക്ക് 1.20ന് പൂർത്തിയായി. മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു.

ബലാത്സംഗം നടന്നു എന്നതിന് ശക്തമായ തെളിവുകളുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. കുട്ടിവേണമെന്ന് നിർബന്ധിച്ച്‌ ഗർഭിണിയാക്കിയ ശേഷം ഗർഭച്ഛിദ്രത്തിന് രാഹുല്‍ അതിജീവിതയെ നിർബന്ധിച്ചു. ഇത് തെളിയിക്കുന്ന ചാറ്റുകളടക്കം പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ ഗവ. പ്ലീഡർ അഡ്വ. ഗീനാകുമാരി ഹാജരാക്കി.

ബലാത്സംഗം നടന്നു എന്നതിന് ശക്തമായ തെളിവുകളുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. കുട്ടിവേണമെന്ന് നിർബന്ധിച്ച്‌ ഗർഭിണിയാക്കിയ ശേഷം ഗർഭച്ഛിദ്രത്തിന് രാഹുല്‍ അതിജീവിതയെ നിർബന്ധിച്ചു. ഇത് തെളിയിക്കുന്ന ചാറ്റുകളടക്കം പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ ഗവ. പ്ലീഡർ അഡ്വ. ഗീനാകുമാരി ഹാജരാക്കി.

എന്നാല്‍, ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇത് തെളിയിക്കുന്നതിനായി അതിജീവിതയുടെ ചാറ്റുകളും ഫോട്ടോകളും ഉള്‍പ്പെടെ ഹാജരാക്കി. വിവാഹവാഗ്ദാനം നിലനില്‍ക്കില്ലെന്ന് തെളിയിക്കാൻ അതിജീവിതയുടെ വിവാഹഫോട്ടോകളടക്കം രാഹുലിനു വേണ്ടി ഹാജരായ അഡ്വ.ശാസ്തമംഗലം അജിത്കുമാർ ഹാജരാക്കി.

മുൻകൂർ ജാമ്യഹർജി തള്ളിയ സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വയനാട്ടിലെ കോടതികളില്‍ ഏതെങ്കിലും ഒരിടത്ത് കീഴടങ്ങുമെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Previous Post Next Post