ചെമ്ബഴന്തിയില്‍ എട്ട് വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്ബഴന്തി അക്കരവിള വീട്ടില്‍ പ്രമോദ് - സിനി ദമ്ബതികളുടെ മകൻ ശ്രേയസാണ് മരിച്ചത്.
ചെമ്ബഴന്തി മണക്കല്‍ എല്‍പി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഇരട്ടകളായ ശ്രാവണും ശ്രേയസും വീട്ടില്‍ ട്യൂഷൻ പഠിക്കുന്നതിനിടെയില്‍ ബഹളം വച്ചതിന് അമ്മ ശ്രേയസിനെ വഴക്കുപറഞ്ഞു.
തുടർന്ന് ശ്രേയസ് മുറിയില്‍ കയറി അകത്തുനിന്നും പൂട്ടി. മകൻ ഉറങ്ങുകയായിരിക്കും എന്നാണ് അമ്മ സിനി കരുതിയത്. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനാല്‍ വാതില്‍ ചവിട്ടിപൊളിച്ചു നോക്കുമ്ബോഴാണ് കഴുത്തില്‍ ബെഡ്‌ഷീറ്റ് ചുറ്റി ജനാല കമ്ബിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ ആരംഭിച്ചു.