ഉത്തരേന്ത്യയില്‍ മഴക്കെടുതി തുടരുന്നു. ഒഡീഷയില്‍ വെള്ളപ്പൊക്കത്തെ തുടർന്ന് അയ്യായിരത്തിലേറെ പേരെ മാറ്റി.
മുപ്പതിനായിരത്തിലധികം ആളുകളെ വെള്ളം പൊക്കം ബാധിച്ചതായി സർക്കാർ കണക്കുകള്‍ വ്യക്തമാക്കുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 170 ആയി. സംസ്ഥാനത്ത് നാല് ജില്ലകളില്‍ മണ്ണിടിച്ചില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മധ്യപ്രദേശിലെ വിദിശയില്‍ വെള്ളപ്പൊക്കത്തെ തുടർന്ന് കുടുങ്ങിക്കിടന്ന നൂറിലധികം ആളുകളെ എസ് ഡി ആർ എഫ് രക്ഷപ്പെടുത്തി.ജമ്മു കശ്മീരില്‍ ചനാബ് നദിയില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നിരവധിപേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് അമർനാഥ് തീർത്ഥയാത്ര താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ കനത്ത മഴയെ തുടർന്ന് നിരവധി പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. രാജസ്ഥാൻ മധ്യപ്രദേശ് ഹരിയാന ദില്ലി എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പ് തുടരുകയാണ്.