കുടുംബ പ്രശ്‌നങ്ങളെ തുടർന്നുള്ള ആത്മഹത്യകള്‍ വർധിക്കുന്നതില്‍ ഫേസ്ബുക്ക് കുറിപ്പുമായി ഏറ്റുമാനൂർ എസ്‌എച്ച്‌ഒ അൻസല്‍ അബ്ദുല്‍.
ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനില്‍ 2025 ജനുവരി ഒന്ന് മുതല്‍ മാർച്ച് 30 വരെ 700 പരാതികള്‍ കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുണ്ട് എസ്‌എച്ച്‌ഒ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. മദ്യപിച്ചു കുടുംബങ്ങളില്‍ പ്രശ്നം ഉണ്ടാക്കുന്ന ആളുകള്‍ കുടുംബങ്ങളില്‍ പോയി വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനില്‍ വന്നു രാത്രി എട്ട് മണിക്ക് ശേഷം ഒപ്പിടണം. ദിവസവും 100 ആളുകള്‍ അടുത്ത് വിവിധ ദിവസങ്ങളില്‍ ഒപ്പിടുന്ന ഒരു സ്റ്റേഷനാണ് ഏറ്റുമാനൂർ. ഒപ്പിടാൻ വന്നില്ല എങ്കില്‍ വളരെ കൃത്യമായി അവരെ വിളിച്ചു ചോദിക്കും എന്താണ് വരാത്തത് എന്ന്. ഒപ്പിടല്‍ നിർത്തണം എങ്കില്‍ ഭാര്യ പറയണം ചേട്ടൻ ഇപ്പോള്‍ കുഴപ്പമില്ല, ഒപ്പിടല്‍ നിർത്തിക്കോ. ഇതുപോലെ വളരെ കൃത്യമായി മേല്‍നോട്ടവും ആത്മാർഥമായ സേവനവും നടത്തിയാണ് ഏറ്റുമാനൂർ പൊലീസ് നൂറുകണക്കിന് ആത്മഹത്യകള്‍ തടയുന്നത്.
എന്നാല്‍ കഴിഞ്ഞ രണ്ട് മാസം മുമ്ബ് ചിതറിത്തെറിച്ച ഷൈനിയും രണ്ട് കുഞ്ഞു ശരീരങ്ങളും, മെഡിക്കല്‍ കോളേജില്‍ ഇൻക്വസ്റ്റ് നടത്തുമ്ബോള്‍ തന്റെ മക്കളുടെ മുഖങ്ങള്‍ മനസ്സില്‍ മാറി വന്നു. ഒരു തവണയെങ്കിലും സ്റ്റേഷനില്‍ ഷൈനിയും മക്കളും വന്നു തങ്ങളെ കണ്ടിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ചു പോയി. ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും രണ്ട് കുട്ടികളും...ആ കുട്ടികളുടെ മുഖം മനസ്സില്‍ നിന്ന് പോകുന്നില്ലെന്നും എസ്‌എച്ച്‌ഒ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഏറ്റുമാനൂർ പോലീസ് സ്റ്റേഷനില്‍ 2025, ജനുവരി 1മുതല്‍ മാർച്ച് 30 വരെ 700 പരാതികള്‍. (കോട്ടയം ജില്ല യില്‍ തന്നെ കൂടുതല്‍,അതില്‍ 500അടുത്ത് കുടുംബ പ്രശ്നങ്ങള്‍).ഇതില്‍ ഒരു 10ശതമാനം അടുത്ത് പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ല എന്ന് പറഞ്ഞു വിലപിക്കുന്നവർ.. ഇത്തരത്തില്‍ മദ്യപിച്ചു കുടുംബങ്ങളില്‍ പ്രശ്നം ഉണ്ടാക്കുന്ന ആളുകള്‍ കുടുംബങ്ങളില്‍ പോയി വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനില്‍ വന്നു രാത്രി 8മണിക്ക് ശേഷം ഒപ്പിടല്‍. ദിവസവും 100 ആളുകള്‍ അടുത്ത് വിവിധ ദിവസങ്ങളില്‍ ഒപ്പിടുന്ന ഒരു സ്റ്റേഷൻ ആണ് ettumanoor. ഒപ്പിടാൻ വന്നില്ല എങ്കില്‍ വളരെ കൃത്യമായി അവരെ വിളിച്ചു ചോദിക്കും എന്താണ് വരാത്തത് എന്ന്. ഒപ്പിടല്‍ നിർത്തണം എങ്കില്‍ ഭാര്യ പറയണം ചേട്ടൻ ഇപ്പോള്‍ കുഴപ്പം ഇല്ല sir, ഒപ്പിടില്‍ നിർത്തിക്കോ. ഇതു പോലെ വളരെ കൃത്യം ആയിട്ടു മേല്‍നോട്ടവും ആത്മാർത്ഥമായ സേവനവും നടത്തി ആണ് നടത്തി ആണ് ഏറ്റുമാനൂർ പോലീസ് കാർ 100കണക്കിന് ആത്‍മഹകള്‍ തടഞ്ഞു കൊണ്ടിരിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ 2 മാസംമുൻപ് ചിതറി തെറിച്ച ഷൈനിയും 2 കുഞ്ഞു ശരീരങ്ങളും, മെഡിക്കല്‍ കോളേജ് inquest ടേബിളില്‍ പെറുക്കി വെച്ച് inquest നടത്തുമ്ബോള്‍ എന്റെ sidru വിന്റെ യും ayana യുടയും മുഖങള്‍ മനസ്സില്‍ മാറി വന്നു. ഒരു തവണ എങ്കിലും സ്റ്റേഷനില്‍ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ചു പോയ നിമിഷം ഒരു തരം യാന്ത്രികമായി ആ ജോലി കഴിഞു ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും 2കുട്ടികളും carithas ഹോസ്പിറ്റലില്‍ ആ ചെറിയ മകളുടെ ചേതന അറ്റ കുഞ്ഞു മുഖം മനസ്സില്‍ നിന്നും പോകുന്നില്ല ഇന്നലെ രാത്രി കണ്ണ് കൂട്ടി അടക്കാൻ പറ്റാത്ത അവസ്ഥ....