ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.
കേസിലെ പ്രതിയും കുട്ടിയുടെ അമ്മാവനുമായ ഹരികുമാറിന് സഹോദരി ശ്രീതുവുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്നാണ് വിവരം. രാത്രി മുറിയിലേക്ക് വരാതിരുന്നതിന്റെ വൈരാഗ്യത്തെ തുടർന്നാണ് കുട്ടിയെ ഇയാള്‍ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്.
ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പോലീസിന് നിർണായക വിവരങ്ങള്‍ ലഭിച്ചത്. കസ്റ്റഡിയില്‍ പോലീസിനോട് ഹരികുമാർ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൃത്യം നടത്തിയത് ഇയാള്‍ ഒറ്റയ്ക്ക് ആണെന്നും പോലീസ് വ്യക്തമാക്കുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്നലെ പ്രതിയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. റിമാൻഡിലാണ് നിലവില്‍ പ്രതി.
സഹോദരിയോടുള്ള വൈരാഗ്യത്തെ തുടർന്നാണ് ഇയാള്‍ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്. കൊലപാതകം നടക്കുന്നതിന്റെ തലേന്ന് രാത്രി മുറിയിലേക്ക് വരാൻ ശ്രീതുവിനോട് ഹരികുമാർ പറഞ്ഞിരുന്നു. ഇതേ തുടർന്ന് ശ്രീതു ഹരികുമാറിന്റെ മുറിയില്‍ എത്തി. ഇതിന് തൊട്ട് പിന്നാലെ കുഞ്ഞ് കരയുകയായിരുന്നു. ഇതോടെ ശ്രീതു തിരികെ മുറിയിലേക്ക് പോയി. ഇതില്‍ ദേഷ്യം വന്ന ഹരികുമാർ കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ശ്രീതുവിനൊപ്പം ആയിരുന്നു കുഞ്ഞ് കിടന്നിരുന്നത്. രാവിലെ ശ്രീതു ശുചിമുറിയിലേക്ക് പോയ തക്കം നോക്കി ഇയാള്‍ കുഞ്ഞിനെ എടുത്ത് കിണറ്റില്‍ ഇടുകയായിരുന്നു. തിരികെ എത്തിയ ശ്രീതു കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് തിരയാൻ ആരംഭിച്ചു. കാണാത്തതിനെ തുടർന്ന് പോലീസില്‍ പരാതിപ്പെടുക ആയിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയില്‍ കുട്ടിയെ കിണറ്റില്‍ നിന്നും കണ്ടെത്തി.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. മുറിയില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും വീട്ടില്‍ കയറുകൊണ്ട് കുരിക്കിടുകയും ചെയ്തു. മാനസിക പ്രശ്‌നമുള്ളപോലെ പെരുമാറി ഇയാള്‍ രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. കഴിഞ്ഞ മാസം 30 ന് ആയിരുന്നു കുട്ടിയെ ഹരികുമാർ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്.
അതേസമയം സാമ്ബത്തിക തട്ടിപ്പ് കേസില്‍ ശ്രീതു റിമാൻഡിലാണ്. ഇതിനിടെ ശ്രീതുവിനെതിരെ പുതിയ പരാതി കൂടി ലഭിച്ചിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് രതീഷ് എന്നയാളാണ് പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസില്‍ ചോദ്യം ചെയ്യലിനായി ശ്രീതുവിനെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ എടുക്കും. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കാനാണ് പോലീസിന്റെ തീരുമാനം.