ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കൊല്ലപ്പെട്ട ശ്യാം പ്രസാദ്,ഭക്ഷണം കഴിക്കാന്‍ തട്ടുകടയില്‍ കയറിയ ശ്യാം പ്രസാദും അക്രമി സംഘവും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ ശ്യാം അക്രമി സംഘത്തിന്റെ വിഡിയോ എടുക്കാന്‍ തുടങ്ങി. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.

കോട്ടയം :കാരിത്താസ് ജംക്ഷനു സമീപം പൊലീസ് ഉദ്യോഗസ്ഥനെ അക്രമി സംഘം കൊലപ്പെടുത്തി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയുടെ ഡ്രൈവര്‍ മാഞ്ഞൂര്‍ സൗത്ത് നീണ്ടൂര്‍ ചിറയില്‍ വീട്ടില്‍ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്.

സംഭവത്തില്‍ പെരുമ്ബായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജിനെ (27) ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കാരിത്താസ് ജംക്ഷനിലെ ബാര്‍ ഹോട്ടലിനു സമീപം ആയിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കൊല്ലപ്പെട്ട ശ്യാം പ്രസാദ്.

ഭക്ഷണം കഴിക്കാന്‍ തട്ടുകടയില്‍ കയറിയ ശ്യാം പ്രസാദും അക്രമി സംഘവും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ ശ്യാം അക്രമി സംഘത്തിന്റെ വിഡിയോ എടുക്കാന്‍ തുടങ്ങി. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.

പട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കുമരകം എസ്‌എച്ച്‌ഒ കെ.എസ്. ഷിജി ഈ സമയം ഇവിടെ എത്തുകയും അക്രമി സംഘത്തെ പിടിച്ചു മാറ്റുകയും ശ്യാമിനെ രക്ഷപ്പെടുത്തുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ശ്യാമിനെ പൊലീസ് തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ നാലുമണിയോടെ മരിച്ചു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് പിടിയിലായ ജിബിന്‍.

Previous Post Next Post