മൂന്നാമതും മോദി തന്നെ; ഇന്ത്യാ സഖ്യം നില മെച്ചപ്പെടുത്തും; എക്സിറ്റ് പോൾ പ്രവചനങ്ങൾ

മൂന്നാം തവണയും എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ ഫലം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം എന്‍ഡിഎ ഇത്തവണ 350 സീറ്റിലേറെ നേടുമെന്നാണ് പ്രവചനം.
ഇന്ത്യാ മുന്നണി 150 സീറ്റു നേടുമെങ്കിലും അധികാരത്തിലെത്തില്ല.

ഇന്ത്യാ ടുഡേ - ആകിസിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍‌ സർവേ പ്രകാരം ഇന്ത്യാ മുന്നണിക്ക് തമിഴ്നാട്ടില്‍ 26 മുതല്‍ 30 സീറ്റ് വരെയും എൻഡിഎയ്ക്ക് 1 മുതല്‍ 3 സീറ്റ് വരെയും ലഭിക്കും. മറ്റുളളവർക്ക് 6 മുതല്‍ 8 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യത്തിന് 12 ശതമാനം വോട്ടുവിഹിതം വര്‍ധിക്കും. അതേസമയം, ഇന്ത്യ സഖ്യത്തിന്റെ വോട്ടുവിഹിതത്തില്‍ ആറ് ശതമാനം ഇടിവുണ്ടാകുമെന്നും സര്‍വേ പറയുന്നു.

കര്‍ണാടകയില്‍ എന്‍ഡിഎ സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നത്. 23-25 വരെ സീറ്റുകള്‍ എന്‍ഡിഎ നേടിയേക്കാം. ജെഡിഎസിന് രണ്ട് സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസ് മൂന്ന് മുതല്‍ അഞ്ച് സീറ്റിലേക്ക് ഒതുങ്ങുമെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു.

ബിഹാറിലെ 40 ലോക്സഭാ സീറ്റുകളില്‍ എന്‍ഡിഎ 29-33 വരെ സീറ്റുകള്‍ നേടുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചനം. ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യത്തിന് ഏഴ് മുതല്‍ പത്ത് സീറ്റുകള്‍ നേടാനാകുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

ഝാര്‍ഖണ്ഡില്‍ മത്സരം കടുക്കുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചനം. എന്‍ഡിഎ 8-10 സീറ്റുകള്‍ വരെ നേടിയേക്കും. ഇന്ത്യാ സഖ്യത്തിന് നാല് മുതല്‍ ആറ് സീറ്റുകളെന്നാണ് പ്രവചനം. ഛത്തീസ്ഗഢില്‍ മുഴുവന്‍ സീറ്റുകളും എന്‍ഡിഎ തൂത്തുവാരുമെന്നാണ് റിപ്പോര്‍ട്ട്.

മധ്യപ്രദേശിലും ബിജെപി തങ്ങളുടെ ആധിപത്യം തുടരുമെന്നാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം. 28-29 വരെ സീറ്റുകള്‍ വരെ ബി.ജെ.പി നേടും. കോണ്‍ഗ്രസിന് ഒരു സീറ്റ് ലഭിച്ചേക്കാമെന്നാണ് സര്‍വേ ഫലം.രാജസ്ഥാനില്‍ ഇന്ത്യ സഖ്യം സ്ഥിതി മെച്ചപ്പെടുത്തുമെങ്കിലും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ബിജെപിക്കായിരിക്കും.
Previous Post Next Post